വെല്ലിംഗ്ടൺ . ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രമായ കിരിബാതില്‍ ആവേശത്തോടെ പുതുവത്സരത്തെ വരവേറ്റു. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലും പുതുവര്‍ഷം പിറന്നു. ലോകത്ത് കിരിബാതില്‍ ആണ് ആദ്യം പുതുവര്‍ഷമെത്തിയത്. ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തിയത്. പുത്തൻ പ്രതീക്ഷക ളുമായി പസഫിക്കിലെ ചെറുദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിൽ പുതുവത്സരം പിറന്നതോടെ ലോകത്തിൽ 2024 ആദ്യമെത്തിയ സ്ഥലമായി കിരിബാത്തി മാറി.
ശേഷമാണ് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളിലും പുതുവത്സരം എത്തുക. പുതുവര്‍ഷം ഏറ്റവും അവസാനമെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങ ളിലാണ്. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണിവ. ന്യൂസിലാൻഡിലും പുതുവത്സരം പിറന്നു. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഉൾപ്പെടെ മണിക്കൂറുകൾക്കുളളിൽ 2024 ന്റെ ആഘോഷം നടക്കും.
തലസ്ഥാന നഗരിയിലെ മാനവീയംവീഥിയിൽ ഉച്ചയ്ക്ക് മുൻപ് തന്നെ പുതുവർഷം ആഘോഷിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിച്ചേർന്നിരുന്നു. കേരളത്തിലുൾപ്പടെ വിവിധയിടങ്ങളിൽ പുതുവർഷത്തെ വരവേൽക്കുന്നതിനായി വിപുലമായ ആഘോഷങ്ങ ളാണ് നടക്കുന്നത്. ഫോർട്ട് കൊച്ചിയിലും കോഴിക്കോട് ബിച്ചിലും ആഘോഷങ്ങൾക്കായി വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുണ്ട്..
ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തുന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മദ്ധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറുദ്വീപ് രാഷ്ട്രമാണ് കിരിബാത്തി. ഇവിടെ 33 ദ്വീപുകളിൽ 21 എണ്ണത്തിൽ മാത്രമാണ് ജന വാസം ഉള്ളത്.