‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പുത്തൻ തട്ടിപ്പിൽ കുടുങ്ങി രാജ്യത്ത് ആയിരക്കണക്കിന് യുവാക്കൾക്ക് പണം നഷ്ടമായി ബിഹാർ പോലീസ്. രാജ്യത്തുടനീളം ഉള്ള തൊഴിലില്ലാത്ത യുവാക്കളെ ലക്‌ഷ്യം വെച്ചായിരുന്നു ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ തട്ടിപ്പ് നടന്നത്. യുവാക്കൾക്ക് ഒരു പുതിയ തൊഴില്‍ മേഖല പരിചയപ്പെടുത്തി പണം തട്ടി വന്നിരുന്നത് ബീഹാറിലെ ഒരു സംഘം ആയിരുന്നു. പങ്കാളിയില്‍ നിന്ന് ഗര്‍ഭ ധാരണം സാധ്യമാകാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ യുവാക്കളെ ആവശ്യമുണ്ടെന്നായിരുന്നു ഇവർ നൽകി വന്ന പരസ്യം.
പരസ്യം കണ്ടു വിശ്വസിച്ച് ആയിരക്കണക്കിന് യുവാക്കൾ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ ഇരച്ചു കയറുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു സംഘം പരസ്യങ്ങൾ ചെയ്തു വന്നിരുന്നത്. ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് എന്നായിരുന്നു സംഘത്തിന്റെ പേര്. സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിച്ച് പണം സമ്പാദിക്കാം എന്നതായിരുന്നു യുവാക്കൾക്ക് സംഘം നൽകിയിരുന്ന വാഗ്ദാനം. സംഘത്തിലെ എട്ട് പേര്‍ പിടിയിലായതോടെയാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിഹാർ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.
ശാരീരിക ആരോഗ്യവും നല്ല ശരീരഘടനയും ഉള്ളവരോട് ബീജ ദാനവും, മറ്റുള്ളവർക്ക് കുട്ടികളില്ലാത്ത സ്ത്രീകളോട് ശാരീരികമായി ഇടപഴകാൻ അവസരം ഉണ്ടാക്കുമെന്നും ഇവർ മോഹന വാഗ്ദാനങ്ങൾ നൽകി. സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്നവർക്ക് വൻതുകകൾ ലഭിക്കുമെന്നും, ഇതിനു വീട്ടമ്മമാർ/ സ്ത്രീകൾ എന്നിവർ വൻതുകകൾ പാരിതോഷികമായി കൊടുക്കുമെന്നും പറഞ്ഞായിരുന്നു ഇവർ യുവാക്കളെ പ്രലോഭിപ്പിച്ചിരുന്നത്.
താത്പര്യം അറിയിച്ചെത്തുന്ന യുവാക്കളില്‍ നിന്ന് സംഘം രജിസ്‌ട്രേഷന്‍ ഫീസായി 799രൂപ ഈടാക്കി. പുറമേ സുരക്ഷാ ചാര്‍ജുകളെന്ന നിലയില്‍ 5,000രൂപ മുതല്‍ 20,000രൂപ വരെ വരെയും കൈപറ്റി വന്നു. ബിഹാര്‍ പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ മുന്ന എന്ന പ്രതി അറസ്റ്റിലായിരിക്കുന്നത്.
അന്വേഷണ സംഘം മുന്നയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിൽ സംഘത്തിലെ എട്ട് പേര്‍ കൂടി പിടിയിലാവുകയായിരുന്നു. എന്നാല്‍ സംഘത്തിലെ കൂടുതല്‍ ആളുകള്‍ രക്ഷപ്പെട്ടതായി ബിഹാര്‍ പൊലീസ് തന്നെ ഇക്കാര്യത്തിൽ സമ്മതിക്കുന്നുണ്ട്. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ വരെന്നാണ് ഉന്നത പൊലീസ് സംഘം വ്യക്തമാക്കിയിരിക്കുന്നത്.