തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുത്തില്ലെന്നു ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ യുവതിയെ ജോലി ചെയ്യാൻ അനുവദിക്കാതെ സിപിഎം – സിഐടിയു പ്രവർത്തകർ. നവകേരള സദസിൽ പങ്കെടുത്തില്ലെന്നു ആരോപിച്ച് എന്താണ് കാരണം എന്ന് പോലും അന്വേഷിക്കാതെയാണ് അർത്ഥ പട്ടിണിക്കാരായ ഒരു പാർട്ടി കുടുംബത്തെ CITU പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്.
ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനി രജനിയാണ് സിപിഎം – സിഐടിയു പ്രവർത്തകർ ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. സിഐടിയു അംഗവും പാർട്ടി മെമ്പറുമായ രജനി അസുഖത്തെ തുടർന്നാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നത് എന്നതാണ് യാഥാർഥ്യം. ഇപ്പോഴുള്ള വിട്ടുമാറാത്ത പനിയിൽ നിന്നും അവർ ഇനിയും മുക്തി നേടിയിട്ടില്ല.
കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിൽ വാഹനമിട്ടാണ് രജനി ഓട്ടോറിക്ഷ ഓടിച്ചു വരുന്നത്. പതിവുപോലെ ഓട്ടോ ഓടിക്കാനായി ശനിയാഴ്ച രാവിലെ അസുഖമാണെങ്കിലും വീട്ടിൽ പട്ടിണി ആവരുതല്ലോ? എന്ന് കരുതി രജനി സ്റ്റാൻഡിലെത്തുമ്പോൾ ഓട്ടോ ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞു സിഐടിയു കൺവീനർ ഉൾപ്പെടെയുള്ളവർ രജനിയെ തടയുകയായിരുന്നു.
നവകേരള സദസിന് പങ്കെടുക്കണമെന്ന പാർട്ടി നിർദ്ദേശം ലംഘിച്ചതിനാണ് ഇതെന്നാണ് അവർ രജനിയോട് പറയുന്നത്. സിഐടിയു അംഗവും പാർട്ടി മെമ്പറുമായ രജനി അസുഖത്തെ തുടർന്നാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നത്. ഇതിന് പിന്നാലെയാണ് നേതൃത്വം തനിക്കെതിരെ വിലക്കേർപ്പെടുത്താൻ പുറപെട്ടതെന്നാണ് രജനി പറയുന്നത്. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചാൽ ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷ് ഞായറാഴ്ച മുതൽ ജോലിക്ക് കയറേണ്ടെന്നു ഭീഷണിപ്പെടുത്തി യതായും രജനി പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോയും രജനി പുറത്തുവിട്ടിരിക്കുകയാണ്.