ന്യൂഡൽഹി . ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ശനിയാഴ്ച്ച നടന്ന ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ ഉണ്ടായെന്നും ആളപായമില്ലെന്നുമാണ് റിപ്പോർറ്റുകൾ. സൗദിയിൽ നിന്ന് മംഗളുരു തുറമുഖത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണത്തിന് ഇരയായത്.
കപ്പലിലെ 20 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മെെല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. ലൈബീരിയൻ പതാകയുള്ള എം.വി ചെം പ്ലൂട്ടോ എന്ന കപ്പലാണ് ആക്രമിക്കപെട്ടത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീ പടർന്നു. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ച ഉടൻ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഐ.സി.ജി.എസ് വിക്രം കപ്പൽ ചരക്ക് കപ്പലിന് അടുത്തേക്ക് പാഞ്ഞെത്തി. കപ്പലിലെ തീ അണച്ചെങ്കിലും പ്രവർത്തനത്തെ ബാധിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബ്രീട്ടിഷ് സെെന്യത്തിന്റെ യുണെെറ്റഡ് കിംഗ്‌ഡം മാരിടെെം ട്രേഡ് ഓപ്പറേഷൻസ്, ആഗോള മാരിടെെം റിസ്ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ഡ്രോൺ ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മറ്റ് കപ്പലുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ആക്രമണത്തിൽ കപ്പലിന് തീപ്പിടിത്തം ഉണ്ടെയെന്നും യു കെ മാരിടെെം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ലെെബീരിയയുടെ പതാകയുള്ള ഇസ്രയേൽ അംഗീകാരമുള്ള കെമിക്കൽ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ആംബ്രേ അറിയിച്ചു. സംഭവത്തിൽ അന്വേഷണം മാടത്തി വരുകയാണ്.