ജെ എന്‍ 1 ആശങ്കയ്ക്കിടയില്‍ രാജ്യത്തെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കവിഞ്ഞു. നിലവില്‍ 3,420 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലാണ് കോവിഡ് കേസുകൾ കൂടുതലും ഉള്ളത്.
ശനിയാഴ്ച രാവിലെ ലഭിച്ച കണക്ക് പ്രകാരം 17 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായി. കേരളം 266 ഉം , കര്‍ണാടകയിൽ 70ഉം, മഹാരാഷ്ട്രയിൽ 15ഉം, തമിഴ്നാട്ടിൽ 13ഉം, ഗുജറാത്തിൽ 12ഉം രോഗികളാണ് ഉള്ളത്. കേരളത്തില്‍ രണ്ട് മരണങ്ങളും കര്‍ണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു.
കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയര്‍ന്നു. 1.18 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേര്‍ കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയര്‍ന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്. കോവിഡ്-19 കേസുകളുടെ നിലവിലെ വര്‍ദ്ധനവില്‍ ആശങ്ക വേണ്ടെനന്നും പരിഭ്രാന്തരാകരുതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍കരുതല്‍ നടപടിയായി കോമോര്‍ബിഡിറ്റി ഉള്ളവര്‍ മാസ്‌ക് ധരിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യത്തുടനീളമുള്ള ചികിത്സാ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.