ന്യൂഡൽഹി . കേരളത്തിലും പശ്‌ചിമബംഗാളിലും മാദ്ധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുന്നതായും ഇത് തുടരാതിരിക്കാൻ സംസ്ഥാന സർക്കാരുകൾ നടപടികൾ എടുക്കണമെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ലോകസഭയിൽ. ഭീകരബന്ധമുള്ളവർക്ക് പത്രമാദ്ധ്യമങ്ങൾ നടത്താനാകില്ല. ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ സ്ഥാപനം പൂട്ടിക്കെട്ടും.
വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ എഡിഷൻ തുടങ്ങാം. പത്രമാദ്ധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവും. രജിസ്ട്രേഷനും ഡിക്‌ളറേഷനും ഇനി മുതൽ ഓൺലൈനാക്കും. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കൽസ് ബിൽ ലോക്‌സഭ പാസാക്കി. പ്രസ് രജിസ്ട്രാർ ജനറൽ അയക്കുന്ന ഉദ്യോഗസ്ഥന് പത്രസ്ഥാപനത്തിൽ കയറി രേഖകൾ പരിശോധിക്കാൻ അധികാരം നകുന്നതാണ് ബിൽ.
രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ വഴി കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ഇതോടെ വഴിതുറക്കുന്നതാണ്. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും സർക്കുലേഷനുമായി ബന്ധപ്പെട്ട കണക്കു പരിശോധിക്കാമെന്നാണ് പുതിയ ബില്ലിൽ പറയുന്നത്. ഒരു ഗസറ്റഡ് ഓഫീസറാവും പരിശോധകൻ. എന്നാൽ ഏത് ഡിപ്പാർട്ട്മെന്റിൽ നിന്നെന്ന് പറഞ്ഞിട്ടില്ല. സ്ഥാപനത്തിൽ ഏതു സമയത്തും കടക്കാം. പത്ര ഉടമയെ ചോദ്യം ചെയ്യാം. പ്രധാന രേഖകൾ പരിശോധിക്കാം.