മലപ്പുറം . ഇന്നലെ വരെ ഗവർണർക്കെതിരെ അസഭ്യ വാക്കുകൾ പറഞ്ഞു മുദ്രാവാക്യം വിളിച്ചിരുന്ന SFI ഇപ്പോഴിതാ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും തിരിഞ്ഞിരിക്കുന്നു. പിണറായിയുടെ പുത്തൻ തന്ത്രമാണോ ഇതെന്നയില്ല. ഇതിനിടെ ഉണ്ടായ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കാക്കിയുടെ വില എന്തെന്ന് കോഴിക്കോട് സർവകാല ശാലയിൽ SFI ക്ക് കാട്ടി കൊടുത്തിരിക്കുകയാണ് ഒരു DYSP ഉൾപ്പടെ ഒരു കൂട്ടം പോലീസുകാർ.
‘അഞ്ചു മിനിറ്റ് തരും, അഞ്ചു മിനിറ്റ്… അതിനുള്ളിൽ അറസ്റ്റിന് കീഴടങ്ങണം, അല്ലെങ്കിൽ ബലം പ്രയോഗിക്കും… ആലോചിച്ച് തീരുമാനിച്ചോ എന്ത് വേണമെന്ന്… ഡിവൈഎസ്‌പിയുടെ മുന്നറിയിപ്പായിരുന്നു ഇത്. അവഗണിച്ച് പ്രതിഷേധം തുടർന്നതോടെ ബലം പ്രയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ പൊക്കിയെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. കാലിക്കറ്റ് സർവകലാശാല സെനറ്റ് ഹാളിന് മുന്നിലായിരുന്നു ഇത്തരം നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്.
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. സെനറ്റ് ഹാളിന്റെ ഇരുകവാടങ്ങളിലുമായി കുത്തിയിരുന്ന് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പോലീസ് നീക്കം ചെയ്യുന്നതാണ് കാണാനായത്.
ഇതിനിടെയാണ് ഗവർണറെയും പ്രധാനമന്ത്രിക്കെതിരെയും എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതും അധിഷേപിക്കുന്നതും. ആരിഫ് മുഹമ്മദ് ഖാനെ തെമ്മാടി, ഹലോ മിസ്റ്റർ ആരിഫ് ഖാൻ… ഈഫ് യു ആർ എ ജന്റിൽമാൻ… രാജിവച്ച് പുറത്തു പോകൂ… തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു.