തിരുവനന്തപുരം . കാലിക്കറ്റ് സർവകാലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം വിവാദത്തിലേക്ക്. പിണറായി സക്കാരിന്റെ മൗനാനുവാദത്തോടെ SFI നടത്തുന്ന നടത്തുന്ന നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സെനറ്റ് അംഗങ്ങളെ SFI തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി.
ഹൈക്കോടതിയെ സമീപിക്കാനാണ് ഗവർണറുടെ നീക്കം. ഗവർണർ നിയമിച്ച 9 സെനറ്റ് അംഗങ്ങളെ സംഘപരിവാർ ബന്ധം ആരോപിച്ച് എസ്എഫ്ഐ തടയുകയായിരുന്നു. സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രകോപനപരമായ നടപടി. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചപ്പോൾ ഗവർണറുടെ ഒൻപതു നോമിനികളെ ഗേറ്റിന് പുറത്ത് എസ്എഫ്ഐ തടയുകയാണ് ഉണ്ടായത്.
സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് അകത്തേക്ക് SFI പ്രവേശിപ്പിച്ചത്. യൂണിവേഴ്സിറ്റിയുടെ ഭരണം കൈയ്യാളുകയായിരുന്നു. അതിനു യൂണിവേഴ്സിറ്റി അധികൃതർ കൂട്ട് നിന്നു. തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. പോലീസ് SFI പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിയുകയും ചെയ്തു. സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി ഉണ്ടാകുമെന്നു ഭയന്നാണ് വേഗത്തിൽ pirinjathennaanu യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞിരിക്കുന്നത്.