പത്തനംതിട്ട . ‘മനോ നിലതെറ്റിയ മനുഷ്യനെന്ന്’ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിനെ കുറിച്ച് ഗവർണർക്ക് ഒന്നുമറിയില്ലെന്നും രക്തസാക്ഷികളുടെ നാടാണ് കണ്ണൂർ എന്നും കുട്ടികൾ (SFI ക്കാർ) അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും? എന്ന ഭീക്ഷണിയും പിണറായി വിജയൻ ഗവര്ണര്ക്കെതിരെ മുഴക്കി.
ആറന്മുള നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്നതിനിടെയായിരുന്നു ഗവർണക്കെതിരായ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാമർശം ഉണ്ടാവുന്നത്. മനോ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടരുതെന്നും ഗവർണർ കേരളത്തെ അപമാനിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. താൻ ഈ സ്ഥാനത്തിരിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞ് നിർത്തുന്നതെന്നും മുഖ്യമന്ത്രി ഭീഷണി മുഴക്കുകയുണ്ടായി.
ഗവർണർക്ക് കണ്ണൂരിനെ കുറിച്ച് ഒന്നുമറിയില്ല. രക്തസാക്ഷികളുടെ നാടാണ് കണ്ണൂർ. കേന്ദ്രസർക്കാരാണ് ഗവർണറെ കേരളത്തിനെ തിരായി പ്രവർത്തിക്കാനായി കയറൂരി വിടുന്നത്. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടുന്നത് ശരിയല്ല എന്നത് കേന്ദ്രസർക്കാർ മനസിലാക്കണം. ഗവർണർക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്നാണ് ഗവർണർ കരുതുന്നത്. വിവരദോഷമാണതെന്ന് ഗവർണർ മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
ഗവർണർ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഓടിപോയെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നത്? ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ. കൂടുതൽ പറയുന്നില്ല. ഞാൻ ഈ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളൂ. ഒതുക്കത്തിൽ നിർത്തുന്നതാണ് നല്ലത്. എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വെല്ലുവിളി.