ഗവർണർ – എസ് എഫ് ഐ തർക്കത്തിൽ ഗവർണറെ പന്നിയോടുപമിച്ച് റിപ്പോർട്ടർ ചാനൽ സീനിയർ എഡിറ്റർ ഡോ . അരുൺ കുമാർ. പന്നികളോട് ഗുസ്തി ചെയ്യരുത് എന്ന കോട്സ് ഓര്മിപ്പിച്ചുകൊണ്ടാണ് ഗവർണർ എസ് എഫ് ഐ വിഷയത്തിൽ അരുൺകുമാർ പ്രതികരിച്ചത്. അതായത് പന്നികളോട് യുദ്ധ ചെയ്‌താൽ ദേഹത്ത് ചെളി പറ്റും പക്ഷെ പന്നികൾക്ക് അത് ഇഷ്ടമാണെന്നും ആയിരുന്നു അരുൺകുമാറിന്റെ വാക്കുകൾ.
നേരത്തെ ഐറിൽ പാലസ്തീൻ വിഷയത്തിൽ ചർച്ചയ്ക്കിടെ പന്നിയെ ഉപമിച്ച അതിഥിയോട് ആ വാക്ക് അൺ പാർലമെന്ററി ആണെന്ന് പറഞ്ഞ ആളാണ് അരുൺ കുമാർ. എന്നാൽ ഇപ്പോൾ ഇതേ അരുൺകുമാർ തന്നെ സംസ്ഥാനത്തിന്റെ ഗവർണറെ യാതൊരു ബഹുമാനവും നൽകാതെ അതെ അൺ പാർലമെന്ററി പദം ഉപയോഗിച്ച് അവഹേളിച്ചിരിക്കുകയാണ്. എന്തായാലും ഗവർണർക്കെതിരായ അരുൺകുമാറിന്റെ പരാമർശത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അരുണ്കുമാറിനെതിരെ നിയമനടപടികളുമായി മുന്നോട് പോകാനുള്ള തീരുമാനത്തിലാണ് ആർ എസ് എസ്. പരാതി ഉണ്ടായാൽ അരുൺകുമാർ ഒരുപക്ഷെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. റിപ്പോർട്ടർ ചാനലിന് നേരെയും നടപടി ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തനിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ എസ് എഫ് ഐ യുടെ വെല്ലുവിളി ഏറ്റെടുത്ത ഗവർണർ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തി. ഇന്ന് കാലിക്കറ്റ് സർവകലാശാല യിൽ എത്തിയ ഗവർണർ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടു. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്നാണ് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം നൽകണം. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഗവർണർ ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി ബാനറുകൾ അഴിച്ചു മാറ്റത്തതിലുള്ള അതൃപ്തി പൊലീസിനോട് പ്രകടിപ്പിച്ചു. തുടർന്നാണ് രാജ്യസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ചു വി സിയോട് വിശദീകരണം തേടാൻ നിർദേശിച്ചത്. എസ്എഫ്ഐ പ്രതിഷേധം തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത് എങ്കിലും ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് പ്രതിഷേധം ഉണ്ടാകില്ലെന്നാണ് സൂചന. വഴി നീളെ നാളെയും കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസിൻ്റെ തീരുമാനം.