നയൻതാരയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബയൽവാൻ രംഗനാഥൻ. ചെന്നൈയിലെ പ്രളയത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തവുമായി നിരവധി പേരെത്തിയിരുന്നു. ദുരിതം പേറിയവർക്ക് നടി നയൻതാര ഫെ 9 കമ്പനിയുടെ പേരിൽ സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറി. എന്നാൽ കയ്യടികൾക്ക് ഒപ്പം തന്നെ വൻ തോതിലുള്ള വിമർശനങ്ങളും നയൻസിന് നേരിടേണ്ടി വന്നിരുന്നു.
കമ്പനിയുടെ പരസ്യ ബോർഡുകളുള്ള പ്രത്യേക വാഹനത്തിൽ സഹായം എത്തിച്ചതാണ് ഇതിന് കാരണമായത്. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്ന വിമർശനം ആണ് ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബയൽവാൻ രംഗനാഥൻ എത്തിയിരിക്കുന്നത്. പണം മാത്രമാണ് നയൻതാരയുടെ ലക്ഷ്യമെന്നും പണത്തോട് ആർത്തിയാണെന്നും രംഗനാഥൻ പറയുന്നു.
‘കാശ്, പണം, ദുട്ട്, മണി എന്നതാണ് നയൻതാരുടെ ലക്ഷ്യം. വിഘ്‌നേഷ് ശിവനുമായി നയൻതാരയുടെ ബ്രഹ്‌മാണ്ഡ വിവാഹമാണ് നടന്നത്. വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളിൽ അഭിനയിച്ച് കോടികൾ നേടി. ദുബൈയിൽ നയൻതാരയ്ക്ക് ബിസിനസുണ്ട്. അതെന്താണ് എന്ന് ആർക്കും അറിയില്ല. പുറം നാട്ടിൽ നിന്നും മേക്കപ്പ് സാധനങ്ങൾ കൊണ്ടുവന്ന് ഇപ്പോൾ പ്രമോട്ട് ചെയ്യുന്നു. ചെന്നൈയിലെ പല ടീ ഷോപ്പുകൾ നയൻതാരയ്ക്ക് സ്വന്തമാണ്. പ്രളയ ബാധിതർക്ക് നയൻതാര ആവശ്യ സാധനങ്ങൾ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്.
അതിൽ നയൻതാരയുടെ ഫോട്ടോ വച്ചാൽ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളർത്താനാണ് ശ്രമിക്കുകയുണ്ടായതെന്നു ബയൽവാൻ രംഗനാഥൻ പറയുന്നു. ഇതിനെക്കാൾ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ. ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങൾക്ക് തന്നില്ല. മറ്റൊരാൾ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുന്നു. നയൻതാരക്ക് പണത്തോട് ആർത്തിയാണ്’ രംഗനാഥൻ പറഞ്ഞിരിക്കുന്നു.
തെന്നിന്ത്യൻ സിനിമ ലോകം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ കഴിഞ്ഞതും ഇരുവരും അച്ഛനും അമ്മയുമായി എന്ന സന്തോഷ വാർത്തയും സോഷ്യൽ മീഡിയ വഴി എത്തി. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കൾ ആയത്. രുദ്രോനീൽ എൻ ശിവൻ, ദൈവിക് എൻ ശിവൻ എന്നാണ് ഉയിരിന്റെയും ഉലകിന്റെയും പേരുകൾ. ‘ഞങ്ങളുടെ ഉയിരും ഉലകവും’ എന്ന് പറഞ്ഞു കൊണ്ടാണ് ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളും നയൻതാര പങ്കുവച്ചത്.