തിരുവനന്തപുരം . തിരുവനന്തപുരം സ്വദേശിനിയായ മെഡിസിന്‍ വിദ്യാര്‍ത്ഥിനി ചൈനയില്‍ പനി ബാധിച്ച് മരണപെട്ടു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തമിഴ്‌നാട് വാര്‍ഡിലാണ് രോഹിണിയുടെ വീട്. കുന്നത്തുകാല്‍ സ്വദേശികളായ അശോകന്‍ – ജയ ദമ്പതികളുടെ മകള്‍ രോഹിണിയാണ് മരിച്ചത്. ചൈന ജീന്‍സൗ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
ഏറ്റവും ഒടുവിൽ വീട്ടിലേക്ക് വിളിക്കുമ്പോൾ തീരെ സുഖമില്ലെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നുമാണ് അറിയിച്ചിരുന്നത്.
തുടർന്ന് വൈകുന്നേരത്തോടെ കുന്നത്തുകാലിലെ വീട്ടില്‍ മരണ വിവരം എത്തുകയായിരുന്നു. ഒരാഴ്ചയായി രോഹിണി പനി ബാധിച്ച് കിടപ്പിലായിരുന്നു. സ്ഥിരമായി വീട്ടിലേക്ക് വിളിച്ചിരുന്ന കുട്ടി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അവസാനമായി മെസേജ് അയച്ചിരുന്നത്. സുഖമില്ലെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നുമായിരുന്നു സന്ദേശം.
തുടര്‍ന്ന് മാതാപിതാക്കള്‍ രോഹിണിയെ തിരികെ വിളിച്ചപ്പോള്‍ സുഹൃത്തുക്കളായിരുന്നു ഫോണ്‍ എടുത്തത്. അപ്പോഴേക്കും രോഹിണിയെ വെന്റിലേറ്ററിലേക്ക് മാറ്റി. വീട്ടില്‍ നിന്നും നാല് ബന്ധുക്കൾ ചൈനയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു പെണ്‍കുട്ടി മരിച്ച വിവരം എത്തുന്നത്.