കോഴിക്കോട് . ഓർക്കാട്ടേരിയിലെ ഷെബിനയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിലായി. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ നിന്നാണ് നബീസയെ പോലീസ് പിടികൂടിയത്. ഷെബിനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഭർതൃമാതാവ് ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.
കേസിലെ പ്രതികളായ ഷെബിനയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. നേരത്തെ ഹബീബിന്റെ അമ്മാവന്‍ ഹനീഫ അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇയാളുടെ ജാമ്യപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കുണ്ട്. ഒളിവിലുള്ളവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു എന്നാണു വിവരം. ഭര്‍ത്താവ് ഹബീബിനെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ,ഗാർഹിക പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെബിനആത്മഹത്യ ചെയ്യുന്നത്.
ഷെബിനയെ ഭർത്താവിൻറെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭർതൃവീട്ടുകാർ ഷെബിനയെ ചീത്ത വിളിക്കുന്നത് വീഡിയോയിൽ ഉണ്ട്. ഷെബിന തന്നെയാണ് ഫോണിൽ വീഡിയോ പകർത്തിയിരിക്കുന്നത്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചും ഭർതൃവീട്ടുകാർ ഷെബിനയോട് പറയുന്നത് ഇതിൽ വ്യകതമാണ്. ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്നയെ അടിക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷമാണ് ഷെബിന ജീവനൊടുക്കുന്നത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു അമ്മാവൻ ഹനീഫ ഷെബിനയെ ഭീക്ഷണിപ്പെടുത്തിയിരുന്നത്.
ഷെബിനയുടെ മകളുടെ മൊഴിയാണ് കേസിൽ നിർണായകമാ യിരിക്കുന്നത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിെൻറ ബന്ധുക്കളെ പോലീസ് പ്രതി ചേർക്കുന്നത്. ഷെബിനയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ ഡിവൈഎസ്പി ഷെബിനയുടെ ബന്ധുക്കളുടെ മൊഴി എടുത്തിരുന്നു. എന്നാൽ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്.
ഷെബിനയുടെ ആത്മഹത്യയിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി നിർദേശിച്ചിട്ടുണ്ട്. വിഷയത്തിൽ പൊലീസിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടും. ഷബ്‌നയുടെ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കൾക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും സതീദേവി നിർദേശിച്ചിരുന്നു.