തിരുവനന്തപുരം . തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി റുവൈസിന് ജാമ്യമില്ല. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ചു കോണ്ടസായിരുന്നു കോടതി ജാമ്യഅപേക്ഷ തള്ളിയത്. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി ഉണ്ടായത്.
കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഒളിവില്‍ പോയ റുവൈസിന്റെ പിതാവിനെ കണ്ടെത്തണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പൊലീസ് കോടതിയെ അറിയിച്ചു. ഡിലീറ്റ് ചെയ്ത വാട്‌സ് ആപ്പ് ചാറ്റുകള്‍ പ്രതിയുടെ സാന്നിധ്യത്തില്‍ തന്നെ വീണ്ടെടുക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ഷഹനയുടെ മരണത്തില്‍ റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസാണ് റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തത്. റുവൈസ് ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടാണ് വിവാഹലോചനയില്‍ നിന്ന് പിന്‍മാറിയത്. ഇതേ തുടര്‍ന്നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ത്ഥിനി ഷഹന ആത്മഹത്യ ചെയ്യുന്നത്.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിയായിരുന്ന യുവ ഡോക്ടര്‍ എ.ജെ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഒഴിവാക്കുകയാണ് പോലീസ് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഷഹ്‌നയുടെ സുഹൃത്ത് കരുനാഗപ്പള്ളി അയണിമേല്‍ക്കുളങ്ങര കോഴിക്കോട് മീന്‍മുക്ക് മദ്രസയ്‌ക്കു സമീപം ഇടയില വീട്ടില്‍ ഡോ. റുവൈസ് (28) മാത്രമാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
റുവൈസിന്റെ പിതാവ് അബ്ദുള്‍റഷീദിനെ കേസില്‍ രണ്ടാം പ്രതിയാണ് ഷഹ്നയുടെ വീട്ടിലെത്തി മകനോടൊപ്പം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട ഗവ കോൺട്രാക്ടർ കൂടിയായ ഇയാളുടെ രക്ഷക്കായി പ്രമുഖ സി പി എം നേതാക്കൾ ഇടപെട്ടതായാണ് പുറത്ത് വരുന്ന വിവരം.