Connect with us

Hi, what are you looking for?

Kerala

പ്രജീഷിനെ കടിച്ചു കീറി കൊന്ന കടുവ വീണ്ടുമെത്തി, വെടിവച്ച് കൊല്ലാൻ ഉത്തരവ് ഉണ്ടായില്ലെങ്കിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കും

സുൽത്താൻ ബത്തേരി . വയനാട് ജില്ലയിലെ വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്ത് നൽകിയാലും പ്രജീഷിനെ കൊലപ്പടുത്തിയ കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കില്‍ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നു നാട്ടുകാർ. ഈ സാഹചര്യത്തിൽ കടുവയെ പിടികൂടാനായി പ്രദേശത്ത് ഞായറാഴ്ച മുതൽ കടുവയ്ക്കായി തിരച്ചിലിനു ഇറങ്ങുകയാണ് വനം വകുപ്പ്.

അതേ സമയം, പ്രദേശത്ത് ഞായറാഴ്ച്ചയും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയുണ്ടായി. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് ആണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിലേക്ക് പോയ പ്രജീഷിനെ ഉച്ച കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിലെ മിക്ക ഭാഗങ്ങളും കടുവ കടിച്ചു കീറി ഭക്ഷിച്ച നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടക്കുക.

കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റെ മൃതദേഹം ബന്ധു കണ്ടെത്തുന്നത്. തുടർന്ന് വിവരം നാട്ടുകാരെയും വനം വകുപ്പിനെയും അറിയിക്കുകയാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെയും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തോട്ടം തൊഴിലാളികളും ക്ഷീര കര്‍ഷകരും കൂടുതലായുള്ള പ്രദേശമാണിത്. കടുവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ത്തിനിടെ ഏഴ് ജീവനുകളാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ടമായിരിക്കുന്നത്.

അതേസമയം, വാകേരിയിൽ യുവാവിന്റെ ജീവനെടുത്ത കടുവയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തി വരുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് ഇപ്പോഴുള്ള നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. വെറ്ററിനറി സംഘവും കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള സംഘവും പ്രദേശത്ത് സജ്ജമായിട്ടുണ്ട്.

ആദ്യഘട്ടത്തിൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുക. ഉത്തരവിനു പിറകെ മയക്കുവെടിവെക്കുന്ന ആർആർടി സംഘം വാകേരിയിലേക്ക് പോകും. കടുവയെ കണ്ടെത്തുന്നതിനായി സ്ഥലത്ത് നേരത്തെ തന്നെ ക്യാമറ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടുകൾ നോക്കിയാണിപ്പോൾ തിരച്ചിൽ നടത്തുന്നത്. കടുവയുടെ ആക്രമണത്തിൽ പ്രജീഷ് കൊല്ലപ്പെട്ടതിൻറെ ഞെട്ടലിൽ നിന്ന് ബന്ധുക്കളും നാട്ടുകാലും മുക്തരായിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...