കൊച്ചി . കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനും പങ്കുണ്ടെന്നു പോലീസ്. അമ്മ അശ്വതി കുറ്റം സമ്മതിച്ചതായാണ് ഇക്കാര്യത്തിൽ പോലീസ് പറയുന്നത്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കുഞ്ഞ് സാമ്പത്തിക ബാധ്യത ആകുമെന്ന് കരുതിയെന്നും ആണ് അമ്മ അശ്വതിയുടെ മൊഴി. കുഞ്ഞിനെ കൊല്ലുമെന്ന് രണ്ടുദിവസം മുൻപ് ഷാനിഫ് പറഞ്ഞിരുന്നുവെന്നും അശ്വതി പറഞ്ഞിട്ടുണ്ട്.എന്നാൽ കോലപാതകത്തിൽ അശ്വതിക്ക് നേരിട്ട് പങ്കില്ല.
കാൽമുട്ട്കൊണ്ട് കുഞ്ഞിന്റെ തലയ്‌ക്കിടിച്ചാണ് ഷാനിഫ് കുഞ്ഞിനെ കൊലപ്പെടുത്തുന്നത്. മരണം ഉറപ്പിക്കാൻ കുട്ടിയെ കടിച്ചു നോക്കിയെന്നും ഷാനിഫിന്റെ മൊഴിയിൽ ഉണ്ട്. ഷാനിഫിന്റെ ഉമിനീർ ശാസ്ത്രീയ പരിശോധന നടത്തും. തന്റെ കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഷാനിഫ് പറഞ്ഞിരിക്കുന്നത്.
കൊല നടത്തിയിയിരിക്കുന്നത് ഷാനിഫ് ആണെന്നത് വ്യക്തമാണ്. കോല നടത്തിയ ശേഷം കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു നോക്കിയെന്നും പോലീസ് പറയുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ ലോഡ്ജിൽ കണ്ടെത്തുന്നത്. പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടറാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം സ്ഥിരീകരിക്കുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിൽ പിന്നെ എളമക്കര പോലീസ് രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നാം തീയതിയാണ് ഇരുവരും കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറി വാടകയ്ക്ക് എടുക്കുന്നത്. പിന്നീട് ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ട് പേരും ചേർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. ആലപ്പുഴ സ്വദേശിയാണ് യുവതി. കണ്ണൂർ സ്വദേശിയായ യുവാവുമായി കഴിഞ്ഞ കുറച്ച് നാളായ കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു ഇവരുടെ താമസം. ഇരുവരും നിയമപരമായി വിവാഹിതരല്ല എന്നതും ശ്രദ്ധേയമാണ്. കുട്ടിയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലാ യിരുന്നു.. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു തർക്കം.