കൊല്ലം . ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ 5 അക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് എന്ന് റിപ്പോര്‍ട്ട്. മകള്‍ക്ക് നഴ്‌സിംഗ് അഡ്മിഷന്‍ കിട്ടാൻ വേണ്ടി കുട്ടിയുടെ പിതാവ് റെജിക്ക്, പത്മകുമാര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്ന തായും അഡ്മിഷൻ കിട്ടാതായപ്പോൾ പണം തിരികെ ചോദിച്ചെങ്കിലും റെജി അത് നല്‍കിയില്ലെന്നുമാണ് വിവരം.
റെജിയെ സമ്മര്‍ദ്ദത്തി ലാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പത്മകുമാ റിന്റെ പ്രഥമിക മൊഴി പറയുന്നത്.അതേസമയം, ഭാര്യക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പത്മകുമാർ പറയുന്ന മൊഴി പൊലീസ് വിശ്യസിക്കുന്നില്ല.
തട്ടിക്കൊണ്ട് പോകുമ്പോള്‍ കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നു എന്നത് സത്യമാണ്. ഇവരെ സഹായിക്കാന്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇതിനിടെ പത്മകുമാറിന്റെ ചിത്രം ആറുവയസുകാരി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വെളള സ്വിഫ്റ്റ് കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.