ദുബായ് . 28-ാമത് COP28 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിൽ. ഡിസംബർ 1-നാണ് COP28- ന്റെ ലോക കാലാവസ്ഥാ ഉച്ചകോടി. ഇതിനായി ദുബായി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ പ്രവാസികൾ വൻ സ്വീകരണം ഒരുക്കി. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ഇന്ത്യൻ പ്രവാസികൾ നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ വരവേറ്റു. മികച്ച
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ ദുബായ് സന്ദർശനം. നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ദുബായിൽ ഉച്ചകോടി നടക്കുന്നത്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. കാലാവസ്ഥയെയും സുസ്ഥിര വികസനത്തെയും അടിസ്ഥാനമാ ക്കിയുള്ള നടപടികളാണ് COP-28 ഉച്ചകോടിയിൽ ചർച്ചയാവുന്നത്.
മികച്ച ഒരു ലോകം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയുടെ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയാണ് – നരേന്ദ്രമോദി എക്സിൽ കുറിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കുന്ന വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനെ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച അഭിസംബോധന ചെയ്യും. മൂന്ന് ഉന്നതതല ചർച്ചകളിലും നരേന്ദ്രമോദി പങ്കെടുക്കും, അതിൽ രണ്ടെണ്ണത്തിന് ഇന്ത്യയാണ് സഹ ആതിഥേയത്വം വഹിക്കുന്നത്.