മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കിറ്റെക്സ് സാബു രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഭാട ജീവിതത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അദ്ദേഹം. ആരാണ് ഈ മുതലാളി, എന്താണ് മുതലാളി ചെയ്തുകൊണ്ടിരിക്കുന്നത്. വീടിന്റെ രണ്ടാം നിലയിലേക്ക് കയറാൻ 25 ലക്ഷത്തിന്റെ ലിഫ്റ്റ്. അരക്കോടിയുടെ കാലിത്തൊഴുത്ത്. പറന്നു നടന്നു ഭരിക്കാൻ കോടികൾ മുടക്കി ഹെലികോപ്റ്റർ, അങ്ങനെ മുഖ്യന്റെ ധൂർത്തിന്റെ കണക്കുകൾ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടാണ് സാബു ജേക്കബിന്റെ പ്രതികരണം.
മുൻപും പല തവണ മുഖ്യനെതിരെ സാബും ജേക്കബ് രംഗത്ത് വന്നിട്ടുണ്ട്. സാബു എം ജേക്കബിനെതിരെ പിണറായി വിജയനും പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന കിറ്റക്സ് എംഡി സാബു എം ജേക്കബിന്റെ ആരോപണം കേരളത്തെ മൊത്തം അപമാനിക്കാനുള്ള ആസൂത്രിതമായ നീക്കമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
നിക്ഷേപ സൗഹൃദമായ സംസ്ഥാനം എന്നാണ് കേരളം പേരുകേട്ടി ട്ടുള്ളത്. എന്നാൽ വസ്തുതയ്ക്ക് നിരക്കാത്ത ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഒറ്റപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമവും ചട്ടവും പാലിക്കാൻ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരാതികൾ വന്നാൽ പരിശോധന ഉണ്ടാകും. അത് വേട്ടയാടലായി കാണേണ്ടതില്ല. ആരെയെങ്കിലും വേട്ടയാടാൻ ഈ സര്‍ക്കാര്‍ തയ്യാറല്ല. കേരളത്തിൽ വ്യവസായം നടത്തുന്ന എല്ലാവര്‍ക്കും അത് ബോധ്യമാണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.