കോഴിക്കോട് . സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസ് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യയാണെന്ന് സമസ്ത. രൂക്ഷ വിമര്‍ശനവുമായി സമസ്ത. എംഎല്‍എമാര്‍ പങ്കെടുക്കാത്ത പരിപാടി തിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യായാണെന്നും ഉള്ള രൂക്ഷ വിമര്ശനമാണ് സമസ്ത മുഖപത്രത്തിലെ മുഖ പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്.
കോടിക്കണക്കിന് രൂപ കളഞ്ഞുള്ള നവകേരള സദസ് ആവശ്യമുണ്ടോയെന്നാണ് ലേഖനത്തിന്റെ സമസ്ത ചോദിച്ചിരിക്കുന്നത്. ‘ഈ സദസ് ആരെ കബളിപ്പിക്കാൻ’ എന്നപേരിലാണ് മുഖപ്രസംഗം തുടങ്ങുന്നത് തന്നെ. അതേസമയം, നവകേരള സദസിനെ പിന്തുണയ്ക്കുന്ന ‘ജനമനസ് അറിയാൻ നവകേരള സദസ്’ എന്ന മുഖ്യമന്ത്രിയുടെ ലേഖനവും അതെ പേജിൽ സമസ്ത പ്രസിദ്ധീകരിച്ചിരിക്കുന്നു.
വഖഫ്, പലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ സിപിഎം അനുകൂല നിലപാടാണ് സമസ്ത കൈക്കൊണ്ടിരുന്നത്. എന്നാൽ അതിൽനിന്നു വ്യത്യസ്തമായൊരു നിലപാടാണ് സമസ്തയിപ്പോൾ സ്വീകരിച്ചിരിക്കുന്ന് എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെയുള്ള ലേഖനം ശ്രദ്ധ നേടുന്നത്..