Connect with us

Hi, what are you looking for?

Crime,

കാഫിറുകളോട് പ്രതികാരം,പൂനെ ഐ എസ് കേസിൽ ഏഴു പേർക്കെതിരെ NIA യുടെ കുറ്റപത്രം

പൂനെ . ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ കേസിൽ ഏഴു പേർക്കെതിരെ എൻ ഐ യുടെ കുറ്റപത്രം. 78 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 7 പേരെ കുറ്റക്കാരാക്കി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. ഇവരുമായി ബന്ധപ്പെട്ട 2015 മുതലുള്ള വിവരങ്ങൾ ശേഖരിച്ചതിൽ പിന്നെയാണ് എൻ ഐ എ കുറ്റപത്രം നൽകിയിരിക്കുന്നത്.

ഏഴ് പ്രതികളും മുഹമ്മദ്‌ എന്ന് പേരുള്ള ഒരു വ്യക്തിയ്ക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ഇവർ സ്വന്തമായി ബോംബ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രത്യേക കോടതിയ്ക്ക് മുൻപാകെ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നു. ഐഎസ്ഐഎസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഹമ്മദിന്റെ നിർദേശ പ്രകാരം ഇവർ പ്രവർത്തിച്ചു വരുകയായിരുന്നു.

മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെയോ അവരെ ഉപദ്രവിക്കുന്നവരെയോ തീവ്രവാദം കൊണ്ട് നേരിടുക എന്നതായിരുന്നു ഇവർ ലക്‌ഷ്യം വെച്ചിരുന്നത്. ബോംബ് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള അസംസ്കൃത വസ്തുക്കളെ പല കോഡുകൾ പറഞ്ഞാണ് ഇവർ കൈമാറി വന്നത്. സൾഫ്യൂരിക് ആസിഡിനെ വിനഗർ അല്ലെങ്കിൽ സിർക എന്നും അസറ്റോണിനെ റോസ് വാട്ടർ എന്നും ഹൈഡ്രജൻ പെറോക്സൈഡിനെ ഷെർബറ്റ് എന്നുമാണ് ഇവർ വിളിച്ചിരുന്നത്. പ്രതികളായ സുൽഫികർ അലി ബറോഡവല്ല, സുബൈർ ഷെയ്ഖ് തുടങ്ങിയവർ 2015 മുതൽ യുവാക്കളെ പല രീതിയിൽ ഈ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചു വന്നു എന്നും സംഘത്തിൽ അംഗമാകാൻ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

പൂനെ നഗരാതിർത്തിയിലെ ചില കാടുകളിലായിരുന്നു, പ്രതികൾ തങ്ങൾ നിർമ്മിച്ച ബോംബുകൾ പരീക്ഷിച്ചിരുന്നത്. പ്രതികൾ കാട്ടിൽ പോയതിന്റെ തെളിവുകളും കുറ്റപത്രത്തോടൊപ്പം എൻഐഎ കോടതിയിൽ ഹാജരാക്കി. ഗുജറാത്തിലെ പാഡ്ഗ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ ഇസ്ലാം പ്രവിശ്യയാക്കി മാറ്റുക എന്ന ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നു എന്നാണ് എൻഐഎ വെളിപ്പെടുത്തിയിരുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും സംഘം നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. യൂണിറ്റി ഇൻ മുസ്ലീം ഉമ്മ, ഉമ്മ ന്യൂസ്‌ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഐഎസ്ഐഎസിനെ പിന്തുണക്കുന്ന പോസ്റ്റുകളും, പലസ്തീനെയും സിറിയയെയും കുറിച്ചുള്ള ലേഖനങ്ങളും തങ്ങളുടെ ആശയങ്ങളും ഇവർ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തു വരുകയായിരുന്നു. മതപണ്ഡിതനായ അൻവർ അവൽകിയുടെ ആശയങ്ങൾ തെരുവുകളിൽ പല പരിപാടികൾ സംഘടിപ്പിച്ചും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.

ഐസിസുമായുള്ള ബന്ധത്തിൽ അറസ്റ്റ് ചെയ്ത ആക്കിഫ് നചൻ, താബിഷ് നാസ്സർ സിദ്ദിഖി എന്നിവർ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ തകർക്കാനുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും കേന്ദ്ര ഗവണ്മെന്റിന് എതിരെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഐപിസി 120 ബി, 121 തുടങ്ങിയ വകുപ്പുകളും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള സെക്ഷൻ 18,18എ,18ബി, 38, 39 തുടങ്ങിയ വകുപ്പുകളുമാണ് പ്രതികളുടെ മേൽ എൻ ഐ എ ചുമത്തിയിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...