Connect with us

Hi, what are you looking for?

India

സിപിഎമ്മിന് തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷ, ദേശീയ പദവി തെറിക്കുമോ?

സിപിഎമ്മിന് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം തന്നെയാണ്. പാര്‍ട്ടിക്ക് ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതോടെ ദേശീയ തലത്തില്‍ ഏറ്റവും മോശം അവസ്ഥയിലാണ്. ഇത്തവണ കേരളത്തില്‍ അടക്കം തോറ്റാല്‍ ദേശീയ പാര്‍ട്ടി പദവി തന്നെ സിപിഎമ്മിന് നഷ്ടമാകും. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് സീറ്റ് നേടിയാല്‍ സിപിഎമ്മിന് തല്‍ക്കാലം പിടിച്ച് നില്‍ക്കാം. പക്ഷേ ഒട്ടും എളുപ്പമല്ല ഈ ടാസ്‌ക്. പശ്ചിമ ബംഗാളും, ത്രിപുരയും ശക്തി പൂര്‍ണമായും ക്ഷയിച്ച നിലയിലാണ് പാര്‍ട്ടി. കേരളമല്ലാതെ കുറച്ചെങ്കിലും സാധ്യത പാര്‍ട്ടിക്ക് ഉള്ളത് തമിഴ്‌നാട്ടിലാണ്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.

ബംഗാളില്‍ നിന്ന് ഒരു സീറ്റെങ്കിലും വിജയിക്കാനാവുമെന്ന പ്രതീക്ഷ സിപിഎം നേതൃത്വത്തിനുണ്ട്. അതേസമയം കേരളത്തില്‍ സിപിഎം ഇത്തവണ ഏറ്റവും ശക്തരെ തന്നെ ഇറക്കിയിരിക്കുന്നത് കാലിനടിയിലെ മണ്ണൊലിച്ച് പോകാതിരിക്കാന്‍ കൂടിയാണ്. സ്വതന്ത്രര്‍ കൂടി ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. ഇടുക്കിയിലെ ഇടതുസ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഇത്തവണ സിപിഎം ചിഹ്നം തിരഞ്ഞെടുത്തതും അതുകൊണ്ടാണ്. 2014, 2019 വര്‍ഷങ്ങള്‍ വ്യത്യസ്ത ചിഹ്നങ്ങളായിരുന്നു ജോയ്‌സ് ജോര്‍ജ് മത്സരിച്ചത്.

പൊന്നാനിയില്‍ നിന്ന് കെഎസ് ഹംസ മത്സരിക്കുന്നതും സിപിഎം ചിഹ്നത്തില്‍ തന്നെയാണ്. നിലവില്‍ പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ ഉള്ള ഏക സംസ്ഥാനവും കേരളമാണ്. ഇവിടെ നിന്ന് പരമാവധി സീറ്റുകള്‍ നേടാതെ സിപിഎമ്മിന് പിടിച്ച് നില്‍ക്കാനാവില്ല. നിലവില്‍ ലോക്‌സഭയില്‍ മൂന്നംഗങ്ങളാണ് സിപിഎമ്മിനുള്ളത്. ദേശീയ തലത്തില്‍ ആകെ 1.75 ശതമാനം വോട്ടാണ് പാര്‍ട്ടിക്കുള്ളത്. വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടാകേണ്ടത് ദേശീയ പാര്‍ട്ടി പദവി അത്യാവശ്യമാണ്. അതാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ഭൂരിഭാഗം നേതാക്കളും മത്സരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനായ പ്രഭാഷ് പറയുന്നു.

മൊത്തം വോട്ടിന്റെ ആറ് ശതമാനം നാലോ അതിലധികം സംസ്ഥാനത്തോ ആയി സിപിഎമ്മിന് ആവശ്യമാണ്. കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പിലായി നാല് പാര്‍ലമെന്റ് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ലോക്‌സഭയുടെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനം ലഭിച്ചാലും ദേശീയ പാര്‍ട്ടി പദവി ലഭിക്കും. അത് പതിനൊന്ന് സീറ്റാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ കുറയാതെ ഈ സീറ്റ് ലഭിച്ചിരിക്കണം. സ്വതന്ത്രരെ വെച്ചുള്ള പരീക്ഷണം ഇടുക്കി, എറണാകുളം, ചാലക്കുടി ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മുന്‍കാലങ്ങളില്‍ സിപിഎമ്മിന് അനുകൂലമായി വന്നിട്ടുണ്ട്.

കേരളം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി സിപിഎമ്മിനുണ്ട്. എന്നാല്‍ ബംഗാളില്‍ നിയമസഭയിലും, സംസ്ഥാനത്ത് നിന്ന് പാര്‍ലമെന്റിലും സിപിഎം പ്രാതിനിധ്യമില്ല. ദേശീയ പാര്‍ട്ടിയായാല്‍ പൊതു ചിഹ്നം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാവും. ഡല്‍ഹിയില്‍ പാര്‍ട്ടി ഓഫീസ് ലഭിക്കും. കൂടുതല്‍ താരപ്രചാരകരെയും പ്രചാരണത്തിന് ഇറക്കാം. 2004ല്‍ 43 സീറ്റുണ്ടായിരുന്നു പാര്‍ട്ടിക്ക്. ബംഗാളില്‍ നിന്ന് 26 സീറ്റും, കേരളത്തില്‍ നിന്ന് 12 സീറ്റും, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് രണ്ടും, ആന്ധ്രപ്രദേശില്‍ നിന്ന് ഒരു സീറ്റുമായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നു. 2009ല്‍ ഇത് 16 സീറ്റും, 2014ല്‍ 9 സീറ്റും, 2019ല്‍ മൂന്ന് സീറ്റുമായിരുന്നു കുറയുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...