കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതി സതീശനുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേസ് അവസാനഘട്ടത്തിലാണെന്നും ഡിജിപി തന്റെ മൊഴിയെടുത്തെന്നും ഒരു അഭിമുഖത്തിൽ ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ ജയരാജൻ പരാതി നൽകിയിട്ടില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഡിജിപിയുടെ ഓഫീസ് മറുപടി നൽകിയത്.
തൃശ്ശൂരിലെ അഭിഭാഷകനായ കെ. പ്രമോദാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. ജയരാജൻ പൗരനെന്ന നിലയിലോ എൽഡിഎഫ് കൺവീനറെന്ന നിലയിലോ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലോ പരാതി നൽകിയിട്ടില്ലെന്നാണ് 2024 ഫെബ്രുവരി 16-ന് കിട്ടിയ മറുപടി. പരാതി ലഭിക്കാത്തതിനാൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും വിവരാവ കാശരേഖയിൽ പറഞ്ഞിട്ടുണ്ട്.
ഒരു അഭിമുഖത്തിൽ സതീശന്റെ മുൻ ഡ്രൈവർ എന്ന് അവകാശപ്പെടുന്ന വ്യക്തി, ജയരാജനും സതീശനും തമ്മിൽ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് കള്ളമാണെന്നും സത്യാവസ്ഥ പൊതുസമൂഹത്തെ അറിയിക്കുന്നതിനായി വിഷയത്തിൽ 2023 സെപ്റ്റംബർ 29-ന് ഡിജിപിക്ക് പരാതി നൽകിയെന്നുമാണ് ജയരാജൻ പറയുന്നത്.
അതേസമയം ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നും സംസ്ഥാനത്ത് സിപിഎം – ബിജെപി കൂട്ട് കെട്ടാണെന്നും ആരോപിച്ച് കോൺഗ്രസ് വീണ്ടും രംഗത്തെത്തി യിരിക്കുകയാണ്. ആരോപണം തെറ്റാണെങ്കിൽ കേസെടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. സതീശൻ തെളിവ് പുറത്ത് വിട്ടാൽ ഇ പി പ്രതികരിക്കുമെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. പരസ്പരം ഒരിക്കലും കണ്ടിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരും ഇന്നലെ വിശദീകരിച്ചിരുന്നു.
എന്നാൽ ബിസിനസ് ബന്ധമെന്ന ആരോപണം വിടാൻ കോൺഗ്രസ് ഒരുക്കമല്ല. ബിസിനസ് ബന്ധം സിപിഎം – ബിജെപി ബന്ധമായി മാറിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ തുടർച്ചയായ ആക്ഷേപം. ഇതിനിടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന വിവാദ പരാമർശം ഇപി ഇന്നലെ തിരുത്തിയിരുന്നു. പക്ഷേ അതും വിടാതെ തന്നെ കോൺഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥികൾക്കുള്ള ഇപിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ഡീലിൻറെ ഭാഗമെന്ന പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
ബിജെപിയുടെ ശക്തരായ എതിരാളി തങ്ങളെന്നാണ് എൽഡിഎഫ് ആവർത്തിക്കുന്നത്. സിഎഎയും ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബിജെപി വാചകവും ആയുധമാക്കുമ്പോഴാണ് ഇപിയുടെ പരാമർശവും ബിസിനസ് ബന്ധ ആക്ഷേപവും കോൺഗ്രസ് തിരിച്ചടിക്കുപയോഗിക്കുന്നത്.
പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ബിജെപിയുടെ പല സ്ഥാനാര്‍ത്ഥികളും മികച്ചതാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. കെ സുരേന്ദ്രനോ ബിജെപിക്കാ രോ പറയാത്തതാണ് ജയരാജന്‍ പറഞ്ഞത്. കേന്ദ്രത്തിലെ ബിജെപിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. UPDATING…