Connect with us

Hi, what are you looking for?

Crime,

എസ് എഫ് ഐക്കാര്‍ ഇടിമുറിയില്‍ കയറ്റി ഇടിച്ച വിധി കര്‍ത്താവ് ഷാജി മനംനൊന്ത് ജീവനൊടുക്കി, ഭീകരരുടെ ഇന്‍തിഫാദയുടെ വിജയം ആഘോഷിച്ച് കുട്ടി സഖാക്കൾ

തിരുവനന്തപുരം . കോഴ ആരോപണം ഉന്നയിച്ച് യുണി വേഴ്‌സിറ്റി കേളേജിലെ ഇടിമുറിയില്‍ കയറ്റി എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച വിധി കര്‍ത്താവ് സ്വന്തം വീട്ടിലെത്തി മനോവിഷമത്തിൽ ജീവനൊടുക്കിയ സംഭവം വിവാദമായി. പലസ്തീൻ ഭീകരരുടെ ഇന്‍തിഫാദ എന്ന് പേരിട്ടിരുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനു പിറകെ പി.എന്‍.ഷാജി എന്ന അമ്പത്തൊന്നുകാരന്റെ ജീവനെടു ത്തതോടെ എസ് എഫ് ഐ യുടെ തീവ്രവാദ രാഷ്ട്രീയം കൂടിയാണ് വിജയക്കൊടി ചൂടിയിരിക്കുന്നത്.

കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ ഷാജി പൂത്തട്ട എന്ന പി.എന്‍.ഷാജി 51 കാരനെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.ഷാജി എഴുതി വെച്ചിരുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവിന്റെ മരണത്തിൽ എസ് എഫ് ഐ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരുമെന്നും ഇതോടെ ഉറപ്പായി.

കോഴ ആരോപിച്ച് തങ്ങൾ പറഞ്ഞവർക്ക് ഷാജിയെ യുണി വേഴ്‌സിറ്റി കേളേജിലെ ഇടിമുറിയില്‍ കയറ്റി എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് കൈക്കൂലി വാങ്ങി മത്സരവിധി നിര്‍ണ്ണയിച്ചു എന്നു ആരോപിച്ച് ഭരണ സ്വാധീനത്തിന്റെ മറവിൽ പോലീസില്‍ ഏല്‍പിക്കുന്നത്. അറസ്റ്റ് ചെയ്തത ഷാജി ഉള്‍പ്പെടെ 3 പ്രതികളുടെ ജാമ്യത്തില്‍ വിട്ടെങ്കിലും മൊഴിയെടുക്കാന്‍ വ്യാഴാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലേക്ക് ഷാജിയെ വിളിപ്പിച്ചിരുന്നു. അതിനിടയിലായിരുന്നു മനോവിഷമത്തിൽ ഷാജിയുടെ മരണം.

താന്‍ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെ ന്നും അര്‍ഹതപ്പെട്ടതിനു മാത്രമാണ് മാർക്കിട്ടതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്‌ക്ക് അറിയാമെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ഇതിനു പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും ഷാജിയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നു.

യൂണിവേഴ്സിറ്റി കലോത്സവത്തിൽ മാര്‍ഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. മാര്‍ ഇവാനിയോസ് കോളേജിനായിരുന്നു ഒന്നാം സമ്മാനം. കെ എസ് യു ഭരിക്കുന്ന കോളേജിന് സമ്മാനം നല്‍കിയത് എസ് എഫ് ഐയെ ചൊടിപ്പിക്കുകയായിരുന്നു. വിധി നിര്‍ണയത്തിന് എതിരെ യൂണിവേഴ്‌സിറ്റി കോളജ് അപ്പീലും പരാതിയും നല്‍കിയിരുന്നു.

പിന്നീട് സംഘാടകസമിതി അംഗങ്ങളായ എസ് എഫ് ഐ നേതാക്കള്‍ വിധി കര്‍ത്താക്കളെ യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയിലേയ്‌ക്ക് കൂട്ടിപോയി. മര്‍ദ്ദിച്ച് അവശരാക്കുകയാണ് ഉണ്ടായത്. തുടർന്ന് പോലീസിനെ ഏല്‍പ്പിച്ചു. യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു സമീപത്തെ വേദിയിലും പൊലീസ് സ്‌റ്റേഷനിലും ഷാജി ഭയപ്പെട്ടുകൊണ്ടാണ് നിന്നിരുന്നത്.

നിരപരാധികളായ തങ്ങളെ കേസില്‍ കുടുക്കിയതാണെന്ന് അറസ്റ്റിലായവര്‍ നേരത്തെ പറഞ്ഞിരുന്നതാണ്. മത്സര ഫലം തങ്ങൾക്ക് അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ നേതാക്കള്‍ ഫോണിലൂടെ വിധികർത്താക്കളെ ബന്ധപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ടീമിനു കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, ഷാജി അതിനു വഴങ്ങാൻ കൂട്ടാക്കിയില്ല.

ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിക്കുകയുണ്ടായി. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചിലര്‍ കുടുക്കിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.. നൃത്താധ്യാപകനായ ഷാജി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ വര്‍ഷങ്ങളായി പരിശീലിപ്പിക്കുന്നു. ചെറുകുന്നില്‍ സ്ഥാപനം നടത്തി വരുകയായിരുന്നു.

കേരള സര്‍വകലാശാല കലോത്സവത്തിന്റെ തുടക്കം തന്നെ കല്ല് കടിയോടെയായിരുന്നു. എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയന്‍ കലോത്സവത്തിന് ഇന്‍തിഫാദ എന്നു പേരിട്ടത് വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നതാണ്. പാലസ്തീന്‍ ഭീകര സംഘടനയുടെ ഇന്‍തിഫാദ ആഹ്വാനം ഏറ്റെടുത്ത് എസ് എഫ് ഐ ഇന്‍തിഫാദ മുദ്രാവാക്യമാന് കലോത്സവത്തിനും ആദ്യം ഉപയോഗിച്ചിരുന്നത്. മുന്നേറ്റം എന്നര്‍ത്ഥമുള്ള ഈ വാക്ക് ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ കടുത്ത വിഭാഗീയത ഉണ്ടാക്കുകയായിരുന്നു എസ്എഫ്‌ഐ ലക്‌ഷ്യം വെച്ചിരുന്നത്.

സംഘർഷം ഉണ്ടായതോടെയാണ് കേരള കലോത്സവം വൈസ് ചാന്‍സലര്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നത്. തിരുവാതിരകളിയുടെ തടഞ്ഞുവെച്ച ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വൈസ്ചാന്‍സലര്‍ ഇടപെട്ട് കലോത്സവം നിര്‍ത്തി വെക്കേണ്ടിയും വന്നു.

എസ് എഫ് ഐ മുന്നിട്ടിറങ്ങി ഉണ്ടാക്കിയ സംഘര്‍ഷത്തിനു മുന്നിൽ കേരള പോലീസ് മുട്ട് മടക്കി കുമ്പിടുന്ന കാഴ്ചയാണ് ഉണ്ടായത്. ഇതോടെ മത്സരങ്ങള്‍ തീരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കലോത്സവം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ മത്സരങ്ങളുടെ വിധിനിര്‍ണയത്തില്‍ അപാകതകള്‍ ആരോപിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് മാര്‍ഗംകളിയുടെ വിധിനിര്‍ണയത്തെ ചൊല്ലി തര്‍ക്കവും പ്രതിഷേധവും ഉണ്ടായി.

വിധികര്‍ത്താക്കളും ഇടനിലക്കാരും പരിശീലകരും ചേര്‍ന്ന് കൈക്കൂലി വാങ്ങി എന്നായിരുന്നു എസ് എഫ് ഐ നേതാക്കൾ ഉന്നയിച്ച ആരോപണം. മുന്‍കൂട്ടി ഫലം നിര്‍ണയിച്ച ശേഷമാണ് മത്സരം തുടങ്ങിയതെന്നും പരാതി ഉയര്‍ന്നു. വിധികര്‍ത്താക്കളുടെയും മറ്റും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. സര്‍വകലാശാലയ്‌ക്കു കീഴിലെ മറ്റൊരു കോളജിന് മാര്‍ഗംകളിക്ക് ഒന്നാംസ്ഥാനം കിട്ടാതിരിക്കാന്‍ ബോധപൂര്‍വം ഇങ്ങനെയൊരു പ്രശ്‌നം കുത്തിപ്പൊക്കുകയായിരുന്നു. ഇതൊക്കെ സംഘര്‍ഷത്തിന് ആക്കംകൂട്ടി. തുടര്‍ന്നാണ് എല്ലാ മത്സരങ്ങളും നിര്‍ത്തിവ യ്‌ക്കേണ്ടിവരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...