ചണ്ഡിഗഡ് . മുന്‍ കേന്ദ്രമന്ത്രിയും പട്യാല എംപിയുമായ പ്രണിത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി അവർ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ് പ്രണീത് കൗര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച് പ്രണിതിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പട്യാലയില്‍ നിന്നും നാല് തവണ കോണ്‍ഗ്രസ് എംപിയായ പര്‍ണീത് കൗര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും, മകള്‍ ജയ് ഇന്ദര്‍ കൗറും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യം സുരക്ഷിതമായി മുന്നോട്ട് പോകുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നു കൗര്‍ പറഞ്ഞു. ‘മോദിയുടെ നേതൃത്വത്തില്‍ ഞാന്‍ എന്റെ മണ്ഡലത്തിനും രാജ്യത്തിനുമായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസില്‍ മികച്ച ഇന്നിങ്‌സായിരുന്നു. ബിജെപിയിലും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’- പ്രണീത് കൗര്‍ പറഞ്ഞു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ എക്സിലൂടെ അദ്ദേഹം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുകയും ഉണ്ടായി.