ന്യൂഡൽഹി . കെപിസിസി വർക്കിങ് പ്രസിഡന്‍റായി ടി.എൻ. പ്രതാപനെ നിയമിച്ചു. തൃശൂരിൽ സിറ്റിങ് എംപിയായ പ്രതാപനു പകരം കെ. മുരളീധരനെ ലോക്സഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതാപന് സംഘടനാ പദവി നൽകിയിരിക്കുന്നത്. പ്രതാപന്‍റെ നിയമനത്തിനു എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിയമനം സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കി.
സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാലാണ് പുതിയ നിയമനം വ്യക്തമാക്കിയത്. നിലവിൽ കൊടിക്കുന്നിൽ സുരേഷും കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖും അടക്കം രണ്ടു വർക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക ആളും പ്രതാപനാണ്. തൃശൂരിൽ കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാർഥി. പിന്നാലെയാണ് പ്രതാപനു പുതിയ ചുമതല നൽകിയത്.