തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആരോപണ വിധേയന് സിപിഐഎം നേതാവ് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. എസ്എഫ്ഐ പ്രവർത്തകനാണ് അക്ഷയ്ക്ക് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.
അക്ഷയാണ് വയനാട്ടിലെ കോളേജ് ഹോസ്റ്റലില്‍ നിന്നും അവധി യ്‌ക്കായി തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കെ സിദ്ധാർത്ഥിനെ കോളേജിലേക്ക് തിരികെ വരാന്‍ വിളിക്കുന്നത്. പാതി വഴിയില്‍ എത്തിയ സിദ്ധാര്‍ത്ഥ് തിരികെ കോളെജില്‍ എത്തിയപ്പോഴാണ് തുടർന്ന് പരസ്യ വിചാരണയും ക്രൂരമായ പീഡന മുറകളും അരങ്ങേറുന്നത്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നത്തിലയാണ് ഇപ്പോൾ അക്ഷയും എം.എം. മണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണവുമായി എത്തിയിരിക്കുന്നത്. സിദ്ധാർത്ഥിനെ നിഷ്ഠൂരമായി കൊന്ന് കെട്ടി തൂക്കി. ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകൾ ആണ്.
സെക്ഷൻ 302 ചേർത്ത് കേസെടുക്കുന്നതിന് പകരം 306 ആണ് ചുമത്തിയിരിക്കുന്നത്. കേസ് തേച്ചുമാച്ച് കളയാൻ സിപിഎം ശ്രമിക്കുകയാണ്. അക്ഷയിനെ ഇത് വരെ കേസില്‍ പ്രതി ചേർത്തിട്ടില്ല. എം.എം.മണിയുടെ നേതൃത്വത്തിലുള്ള ഇടുക്കി പാർട്ടി നേതൃത്വം കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.