സർക്കാർ കൈയും കെട്ടി നോക്കി നിൽക്കുന്നു, വന്യമൃഗങ്ങളുടെ ആക്രമണം തുടർകഥ, തൃശൂരിൽ സ്ത്രീയെ ആന ചവിട്ടിക്കൊന്നു, കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ 70 കാരൻ കൊല്ലപ്പെട്ടു
തൃശ്ശൂർ . സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം തുടരുകയാണ്. തൃശൂരും കോഴിക്കോട്ടും ആയി ചൊവ്വാഴ്ച രണ്ട് പേരാണ് വന്യമൃഗങ്ങ ളുടെ ആക്രമണത്തിൽ മരിച്ചത്. തൃശ്ശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വൽസല (43) കൊല്ലപ്പെട്ടു.
കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വത്സലയെ കാട്ടാന ആക്രമിക്കുകയായിരുന്നു.. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം നടത്തി വരുന്നു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരണപെട്ടു. പാലാട്ടി അബ്രഹാം (70) ആണ് മരിച്ചത്. കൃഷിയിടത്തിൽവെച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച കക്കയത്തിന് സമീപം കൂരാച്ചുണ്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കാടുകയറ്റി വിട്ടിരുന്നു.