കോഴിക്കോട് . കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥി സി.ആർ അമലിനാണ് എസ്എഫ്ഐ പ്രവർത്തകാരുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് അമൽ പറയുന്നുണ്ട്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒന്നാം വർഷ വിദ്യാർത്ഥി യുമായ അനുനാഥ് എ.ആർ ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ക്രൂരമായി മർദിക്കുകയായി രുന്നുവെന്നാണ് മർദ്ദനമേറ്റ അമൽ പറയുന്നത്.. കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദ്ദിക്കുന്നത്.
അമലിൻ്റെ മൂക്കിൻ്റെ പാലത്തിൽ ചതവും വലത് കണ്ണിന് സമീപം പരിക്കും ഏറ്റിട്ടുണ്ട്. ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിക്കു കയായിരുന്നു. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് എസ് എഫ് ഐ നേതാക്കൾ ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞത്. വീട്ടിൽ തിരിച്ചെത്തിയശേഷം അമൽ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് മർദ്ദനത്തെ കുറിച്ച് വീട്ടിൽ അറിയിക്കുന്നത്.