Connect with us

Hi, what are you looking for?

Kerala

സിദ്ധാർത്ഥിനെ മുറിയിൽ കൊണ്ടുപോയി ജീവനെടുത്തത് സിന്‍ജോയുടെ നേതൃത്വത്തിൽ? ‘തലവെട്ടും എന്ന് വരെ ഭീഷണി’

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയിലായിരിക്കെ, സിദ്ധാർത്ഥിനെ മുറിയിൽ കൊണ്ടുപോയി ജീവനെടുത്തത് സിന്‍ജോയുടെ നേതൃത്വത്തി ലാണെന്ന വിവരങ്ങൾ പുറത്ത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയാണ് ആ ക്രൂരത ചെയ്തതെന്നാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

‘സിന്‍ജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടില്‍ പോയി മര്യാദയ്ക്ക് തിരിച്ചുവരണമെന്ന് വിദ്യാര്‍ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ’- മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞതായി സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെ: ‘സിന്‍ജോയും സുഹൃത്തുക്കളും സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയില്‍ ഇട്ട് തീര്‍ത്തതാണ് അങ്കിളെ, തീര്‍ത്ത ശേഷം തൂക്കിയതാണ്. നിങ്ങള്‍ ഫൈറ്റ് ചെയ്യണം. ഇത്രയും പറഞ്ഞ് കുട്ടികള്‍ പോയി. എനിക്ക് ഒന്നും മനസിലായില്ല. അതുവരെ എല്ലാവരും എന്നോട് പറഞ്ഞത് മകന്‍ തൂങ്ങിമരിച്ചെന്നാണ്. പിന്നീടാണ് സിന്‍ജോ ആരാണെന്ന് മനസിലായത്. സിന്‍ജോയാണ് മകനെ ഏറ്റവും ‘ബ്രൂട്ടല്‍’ ആയി ചെയ്തത്. മകന്റെ മരണത്തില്‍ ഉത്തരവാദികളായ ആരെയും സംരക്ഷിക്കില്ല എന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ എനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി എന്തുകൊണ്ട് അവര്‍ സമരം ചെയ്യാന്‍ തയ്യാറാകുന്നില്ല, മുഖം നോക്കാതെയാണ് നടപടി സ്വീകരിക്കുന്നത് എന്നാണ് പാര്‍ട്ടി പറയുന്നത്. ആകെ ചെയ്തത് നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. ഇതാണ് ഏറ്റവും വലിയ ശിക്ഷ. സമരം ചെയ്യുന്ന മറ്റു പാര്‍ട്ടികളുടെ കൂടെ സമരം ചെയ്യാന്‍ എന്തുകൊണ്ട് അവർ തയ്യാറാവുന്നില്ല?’- സിദ്ധാര്‍ഥിന്റെ പിതാവ് ചോദിച്ചു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെഅന്വേഷണ സംഘം പിടികൂടിയത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ ജോണ്‍. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇവരുള്‍പ്പെടെ കേസില്‍ മുഖ്യപ്രതികളായ നാലുപേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുണ്ടായി.

സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ സിന്‍ജോ ജോണിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി എടുത്തിരുന്നു. ഇതിന് പിറകെയാണ് ബന്ധുവീട്ടില്‍ നിന്ന് സിന്‍ജോയെ പൊലീസ് പിടികൂടുന്നത്. കേസില്‍ 31 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സിന്‍ജോ മകനെ മര്‍ദ്ദിക്കുക മാത്രമല്ല, ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിരു ന്നതായും, സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ‘സിന്‍ജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടില്‍ പോയി മര്യാദയ്ക്ക് തിരിച്ചുവര ണമെന്ന് വിദ്യാര്‍ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ’ എന്നാണ് മറ്റു വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥിന്റെ മരണത്തെ പറ്റി മാതാപിതാക്കളോട് പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...