Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥിനെ കൊന്നത് ‘ആർഷോപ്പട’, ഭീകരരുമായുള്ള SFI യുടെ കൂട്ടുകെട്ട്, പിണറായിസത്തെ തകർക്കുമെന്ന് പ്രതിജ്ഞ എടുത്ത് ആർഷോ?

കേരളത്തിലെ കലാലയങ്ങളിലെ സാമൂഹികവിരുദ്ധരായി മാറിയിരിക്കുകയാണ് എസ് എഫ് ഐ. രാഷ്‌ട്രീയ പ്രതിയോഗികളുടെ തല തെങ്ങിൻപൂക്കുലപോലെ ചിതറിക്കാനാഗ്രഹിക്കുന്ന പാർട്ടിയുടെ ഭാവി എസ് എഫ് ഐയുടെ കൈയിൽ ഭദ്രം എന്ന് തന്നെ പറയണം.

“കേരളത്തിലെ കലാലയങ്ങളിലെ സാമൂഹികവിരുദ്ധരായി മാറിയിരിക്കുകയാണ് എസ് എഫ് ഐ. രാഷ്‌ട്രീയ പ്രതിയോഗികളുടെ തല തെങ്ങിൻപൂക്കുലപോലെ ചിതറിക്കാനാഗ്രഹിക്കുന്ന പാർട്ടിയുടെ ഭാവി എസ് എഫ് ഐയുടെ കൈയിൽ ഭദ്രം”

2012ൽ കണ്ണൂർ അരിയിലെ ഒരു വയലിൽ പരസ്യവിചാരണ നടത്തി ഷുക്കൂർ എന്ന വിദ്യാർഥിയെ കൊന്നതിനു പ്രതിസ്ഥാനത്തുള്ള സിപിഎമ്മിന്‍റെ, വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ നേതാക്കൾ ഉൾപ്പെടെയുള്ളവർ തന്നെയാണ് ഇപ്പോൾ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ പരസ്യവിചാരണയ്ക്കും മർദനത്തിനുമൊടുവിൽ, വിദ്യാർത്ഥി യുടെ പിതാവിന്റെ ഭാഷയിൽ പറഞ്ഞാൽ അടിച്ച് കൊന്നു കെട്ടി തൂക്കി എന്ന ആരോപണം ഉയർന്നിരിക്കുന്നത്.

സിദ്ധാർത്ഥൻ എന്ന ഇരുപതുകാരന്‍റെ മൃതദേഹം കയറിൽനിന്നിറക്കി പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയപ്പോൾ തെളിഞ്ഞത് അക്രമത്തിലും ധാർഷ്‌ട്യത്തിലും സി പി എമ്മിനെ അനുകരിക്കുന്ന എസ് എഫ് ഐ യുടെ മുറിപ്പാടുകളായിരുന്നു. അപമാനത്താലും ദുഃഖഭാരത്താലും കേരളം തലകുനിക്കുമ്പോൾ കേരളത്തിലെ ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. നമുക്കീ സാമൂഹികവിരുദ്ധരെ കലാലയങ്ങളിൽ വേണോ? എന്നതാണ്.

“സിദ്ധാർത്ഥൻ എന്ന ഇരുപതുകാരന്‍റെ മൃതദേഹം കയറിൽനിന്നിറക്കി പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയപ്പോൾ തെളിഞ്ഞത് അക്രമത്തിലും ധാർഷ്‌ട്യത്തിലും സി പി എമ്മിനെ അനുകരിക്കുന്ന എസ് എഫ് ഐ യുടെ മുറിപ്പാടുകളായിരുന്നു”

ഫെബ്രുവരി 18നാണ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥിയും നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ അവിശ്വസനീയമായ ക്യാമ്പസ് വിചാരണയുടെയും ഭീകരമർദനത്തിന്‍റെയും ഭീഷണിയുടെയുമൊക്കെ അടങ്ങുന്ന നടുക്കുന്ന യാഥാർഥ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ കൺമുന്നിൽ വെച്ചാണ് സിദ്ധാർഥനെ നഗ്നനാക്കി എസ് എഫ് ഐയുടെ കാട്ടാള ഹൃദയങ്ങൾ മർദിച്ചത്. എല്ലാ വിദ്യാർത്ഥികളും നോക്കി നിന്നതേ ഉള്ളൂ. ആരും ഇടപെട്ടില്ല. ഒരക്ഷരം മടിയില്ല. സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന ഭീഷണി ആയിരുന്നു അതിനു കാരണം. രണ്ടു ബെൽറ്റുകൾ പൊട്ടുന്നതുവരെ സിദ്ധാർത്ഥനെ അവർ മർദിച്ചു. ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചായിരുന്നു മർദ്ദനം. 

“ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ കൺമുന്നിൽ വെച്ചാണ് സിദ്ധാർഥനെ നഗ്നനാക്കി എസ് എഫ് ഐയുടെ കാട്ടാള ഹൃദയങ്ങൾ മർദിച്ചത്. എല്ലാ വിദ്യാർത്ഥികളും നോക്കി നിന്നതേ ഉള്ളൂ. ആരും ഇടപെട്ടില്ല. ഒരക്ഷരം മടിയില്ല. സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന ഭീഷണി ആയിരുന്നു അതിനു കാരണം”

14ന് വാലന്‍റൈന്‍സ് ഡേയിൽ വെച്ച് സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തതാണ് സിദ്ധാർഥൻ ചെയ്ത കുറ്റം. അന്നുമുതൽ മരണം വരിച്ച 18ന് രാവിലെവരെ സി പി എമ്മിന്റെ കുട്ടി ഗുണ്ടകളുടെ മർദ്ദനം സിദ്ധാര്ഥന് ഏൽക്കേണ്ടി വന്നു. ഭക്ഷണവും വെള്ളവും വരെ ആ യുവാവിന് അവർ നിഷേധിച്ചു. സിദ്ധാർഥൻ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഒരു വിദ്യാർഥിനിയെക്കൊണ്ടു പ്രതികൾ പരാതി കൊടുപ്പിച്ചായിരുന്നു ഈ നാടകീയ ക്രൂരത അരങ്ങേറുന്നത്.

15നു വീട്ടിലേക്കു പോയ സിദ്ധാർഥനെ എറണാകുളത്തെത്തിയപ്പോഴേക്കും പ്രതികൾ ഫോണിലൂടെ തിരിച്ചുവിളിക്കുകയായിരുന്നു. ഹോസ്റ്റലിൽ മടങ്ങിയെത്തിയ വിദ്യാർഥിക്ക് അനുഭവിക്കേണ്ടിവന്നത് ഉത്തരേന്ത്യയിലെ ആൾക്കൂട്ട മർദനങ്ങളെ വെല്ലുന്ന മനുഷ്യവിരുദ്ധതയായിരുന്നു. സംഭവത്തില്‍ കോളജ് യൂണിയന്‍ പ്രസിഡന്‍റ്‍, യൂണിയന്‍ അംഗം‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെ 12 പേരാണ് പ്രതികള്‍.

ലോകസാഹിത്യത്തിലെ പ്രചോദനാത്മക വാക്യങ്ങൾ പ്രസംഗങ്ങളിൽ ഉച്ചരിച്ചുകൊണ്ടിരിക്കുക വിപ്ലവ വിദ്യാർഥി നേതാക്കളുടെ സ്ഥിരം പതിവും കാപട്യവുമാണ്. അവരുടെ കക്ഷത്തിൽ സ്വാതന്ത്ര്യവാദ പുസ്തകങ്ങളുണ്ടാവും. അവയിലെ വാക്യങ്ങൾ കാമ്പുസുകളിടെ ചുവരുകളിൽ എഴുതിപിടിപ്പിക്കും. പക്ഷേ, സ്വതസിദ്ധമായുള്ളതോ വികലരാഷ്‌ട്രീയത്താൽ ആർജിതമായ അവരുടെ ക്രൂരത ഇപ്പോഴും പുറത്ത് വന്നു കൊണ്ടേയിരിക്കും.

എസ് എഫ് ഐയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പച്ച നുണയാണ്. ക്യാമ്പസുകളിൽ SFI സൃഷ്ടിക്കുന്നത് ഭയമാണ്. സിദ്ധാർഥൻ അടികൊണ്ടു പുളഞ്ഞപ്പോൾ കണ്ടുനിന്ന നൂറിലേറെപ്പേരെയും നിശബ്ദരാക്കിയതും ആ ഭയം തന്നെയാണ്. SFI ചൂണ്ടിക്കാണിക്കുന്നവരെ തല്ലാനും കൊല്ലാനും മുദ്രാവാക്യം വിളിക്കാനും ഇറങ്ങുന്ന അണികളിലൊരാളും നേതാക്കളുടെ ക്രൂരതയെ ചെറുക്കില്ല, അവരെല്ലാം സി പി എമ്മിന്റെ സഖാക്കളാണ്.

“എസ് എഫ് ഐയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പച്ച നുണയാണ്. ക്യാമ്പസുകളിൽ SFI സൃഷ്ടിക്കുന്നത് ഭയമാണ്. സിദ്ധാർഥൻ അടികൊണ്ടു പുളഞ്ഞപ്പോൾ കണ്ടുനിന്ന നൂറിലേറെപ്പേരെയും നിശബ്ദരാക്കിയതും ആ ഭയം തന്നെയാണ്”

എത്രയെത്ര ഗുണ്ടാ – സ്ത്രീവിരുദ്ധപരാമർശ – അഴിമതിയാരോപണങ്ങളിൽ പെട്ടാലും നേതാവിനെതിരേ കമാന്നൊരക്ഷരം ഉരിയാടാൻ അണികൾ ഭയപ്പെടുകയാണ്. വിപ്ലവത്തിന്‍റെ തൂവലുകൊണ്ട് അടിമലക്ഷണങ്ങളെ സി പി എമ്മിന് ഒരിക്കലും മറയ്ക്കാനാവില്ല. ‌ഇതൊരു രാഷ്‌ട്രീയവിഷയമല്ലെന്നും എസ്എഫ്ഐ ആസൂത്രണം ചെയ്തതല്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നടത്തിയ വീമ്പു പറച്ചിൽ. എസ്എഫ്ഐ ആസുത്രണം ചെയ്തതല്ലായിരിക്കാം. പക്ഷേ, SFIയുടെ ലേബലില്ലാതെ ഈ ക്രൂരതയ്ക്കുള്ള ധൈര്യം പ്രതികൾക്ക് എങ്ങനെ ഉണ്ടായി?

കലാലയ രാഷ്‌ട്രീയത്തെ തരംതാഴ്ത്തുകയും കാമ്പുസുകളെ കലാപകേന്ദ്രങ്ങളാക്കുകയും ചെയ്തതിൽ കേരളത്തിൽ എസ് എഫ് ഐ ക്കാണ് മുഖ്യ പങ്ക്. സിദ്ധാർഥനെ ഇല്ലാതാക്കിയവർ ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ കലാലയങ്ങളിലെ സാമൂഹികവിരുദ്ധർ നാളെ കേരളത്തെ ശിക്ഷിക്കുന്ന കാലം ഉണ്ടാവും.

“സിദ്ധാർഥനെ ഇല്ലാതാക്കിയവർ ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ കലാലയങ്ങളിലെ സാമൂഹികവിരുദ്ധർ നാളെ കേരളത്തെ ശിക്ഷിക്കുന്ന കാലം ഉണ്ടാവും”

ഭീകരരുമായുള്ള SFI യുടെ കൂട്ടുകെട്ട് ഭീകരത പരത്തുകയാണ് കേരളത്തിൽ. പ്ലസ് ടു കഴിഞ്ഞാൽ കുട്ടികൾ കേരളത്തിൽ പഠിക്കുന്നില്ലെന്നു രക്ഷിതാക്കളോട് തുറന്നു പറയുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. അയൽ സംസ്ഥാനങ്ങളിലേക്കും അന്യ രാജ്യങ്ങളിലേക്കും എസ് എഫ് ഐയെ ഭയന്നോടിപ്പോവുകയാണ് കുട്ടികൾ.

നല്ല പഠനവും തൊഴിലും നേടി ജീവിത സുരക്ഷാ ഉറപ്പാക്കാൻ കൊതിക്കുന്ന കുട്ടികൾ കേരളത്തിലെ കലായങ്ങളെ ഭയക്കുകയാണ്. അതിനൊന്നും ഗതിയില്ലാതെ പാവങ്ങളുടെ കുട്ടികൾ ആവട്ടെ മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ കലായങ്ങളിൽ പഠനത്തിനായി എത്തുന്നതെന്ന വാസ്തവമാണ് കേരളം നോക്കി കാണുന്നത്.

“ഭീകരരുമായുള്ള SFI യുടെ കൂട്ടുകെട്ട് ഭീകരത പരത്തുകയാണ് കേരളത്തിൽ. പ്ലസ് ടു കഴിഞ്ഞാൽ കുട്ടികൾ കേരളത്തിൽ പഠിക്കുന്നില്ലെന്നു രക്ഷിതാക്കളോട് തുറന്നു പറയുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്”

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...