ന്യൂഡൽഹി . ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണത്തിലും വിജയം നേടി ബി ജെ പി. ബാക്കി രണ്ട് സീറ്റുകൾ സമാജ്‌വാദി പാർട്ടി വിജയം നേടി. പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ ക്രോസ് വോട്ടിങ്ങാണ് എട്ടാമത്തെ സീറ്റില്‍ ബി ജെ പിക്ക് വിജയം ഉറപ്പിക്കാനായത്. നേരത്തെ ഹിമാചലിലും ബിജെപി അട്ടിമറി ജയം നേടിയിരുന്നു. പാർട്ടിയുടെ വിജയം ബി ജെ പി നേതാക്കന്മാരും പ്രവർത്തകരും തുടർന്ന് വന്‍ ആഘോഷമാക്കുകയും ഉണ്ടായി.
നിയമസഭയിലെ അംഗബലപ്രകാരം ബിജെപിക്ക് ഏഴു സീറ്റുകളിലും എസ്പിക്ക് മൂന്ന് സീറ്റുകളിലുമാണ് ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ എസ്പിയിലെ എട്ട് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ് ബിജെപിയുടെ ഒരു സ്ഥാനാര്‍ഥി കൂടി ജയിക്കാന്‍ സഹായിക്കുന്നത്. എസ്പിയുടെ ഒരു സ്ഥാനാര്‍ഥിയെ അട്ടിമറിയിലൂടെയാണ് ബിജെപി പരാജയപ്പെടുത്തി.
‘ബിജെപിയുടെ 8 സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് ഞങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നു. ഞങ്ങളുടെ 8 സ്ഥാനാർത്ഥികളും വിജയിച്ചു. വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു. ആരുടെ വോട്ടുകൾ കൊണ്ടാണ് അവർ വിജയിച്ചതെന്ന് എല്ലാവർക്കും അറിയാം. ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു,’ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എഎൻഐയോട് പറയുകയുണ്ടായി.
‘രണ്ട് എസ്പി സ്ഥാനാർത്ഥികളും വിജയിച്ചു. അതിനാൽ, അഖിലേഷ് യാദവിനും അഭിനന്ദനങ്ങൾ… രാജ്യസഭയിൽ ആരംഭിച്ച ബി ജെ പിയുടെ വിജയയാത്ര ലോക്സഭയിലും തുടരും. അത് വിധാൻസഭാ തിരഞ്ഞെടുപ്പ് വരെ തുടരും,” മൗര്യ കൂട്ടിച്ചേർത്തു. ” ഈ ഫലമേ വരികയുള്ളുവെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. 8 സീറ്റുകളിലും ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പിച്ചു. വിജയിക്കേണ്ടതില്ലാത്തതിനാൽ പ്രതിപക്ഷം നിരാശരായത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ 8 സീറ്റ് നേടി ഇതിനുശേഷം ഞങ്ങൾ 80 വിജയിക്കും… ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ 400 നേടും’ ബി ജെ പി നിയമസഭാംഗം മൊഹ്‌സിൻ റാസ പറഞ്ഞു.