വീണയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ അവസാന പ്രതീക്ഷകളും തകർന്നു. കർണാടക ഹൈക്കോടതി വെണ്ണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി തള്ളിയിരിക്കുകയാണ്. വീണയുടെ കമ്പനി ഉയർത്തിയ വാദമുഖങ്ങൾ ഒന്നടങ്കം കർണാടക ഹൈക്കോടതിയിൽ നിലം പൊത്തുകയായിരുന്നു. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്ന വീണയുടെ ഹർജി തള്ളിയത്.
രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും, എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് നിലനില്‍ക്കില്ലന്നും വരെ വീണയുടെ അഭിഭാഷകൻ വാദിച്ചു നോക്കിയിട്ടും ഫലം കണ്ടില്ല. അതേസമയം, എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒ ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വിവരങ്ങളാണ് ഒടുവിൽ പുറത്ത് വരുന്നത്.
വീണ കർണാടക ഹൈ കോടതിയിൽ കൊടുത്ത ഹർജിയിൽ കോടതി തീരുമാനം അറിയിച്ചിരിക്കെ SFIO വീണയെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്. ഹര്‍ജിയില്‍ തീരുമാനമാ വുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നതുമാണ്.
എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ല, അന്വേഷണം സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ എല്ലാം ജസ്റ്റിസ് നാഗപ്രസന്ന തള്ളുന്നത് ‘എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ അന്വേഷണം ഇല്ലാതായതായി’ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ പിറകെയായിരുന്നു. SFIO ആവശ്യപ്പെട്ട എല്ലാ രേഖകളും കോടതി പറഞ്ഞപോലെ വീണ കൊടുക്കേണ്ടിവരും എന്ന് മാത്രമല്ല, അറസ്റ്റിനു വഴങ്ങി അന്വേഷണത്തെ നേരിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.