കൊച്ചി . സമൂഹമാദ്ധ്യമത്തിൽ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ചും കോടതിയെയും കോടതി വിധിയെയും ആക്ഷേപിച്ചും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അദ്ധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ്. മല മൂത്ര വിസർജനം നടത്തുന്ന കക്കൂസിനെ ശിവലിംഗത്തോട് ഇയാൾ താരതമ്യം ചെയ്തിരിക്കുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും മലപ്പുറം സ്വദേശിയുമായ അബ്ദുൾ റഷീദ് കരിയത്താണ് ഹിന്ദു വിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടും കോടതിയെ അധിക്ഷേപിച്ചും ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
വീട്ടിലെ ടോയിലറ്റിന്റെ മുകളിൽ അമ്പലപ്രാവ് വന്നിരുന്നതായും, ഇനി അമ്പലമാണെന്ന് കരുതി അത് പൊളിച്ചുമാറ്റി ക്ഷേത്രം പണിയാനുള്ള വിധി വരുമോ? എന്നാണ് വിശ്വാസങ്ങളെയും കോടതി വിധിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിൽ അബ്ദുൾ റഷീദ് കരിയത്ത് കുറിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ഈ പോസ്റ്റ് ഇയാൾ പങ്കുവച്ചത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അദ്ധ്യാപകനാണ് അബ്ദുൾ റഷീദ് എന്നതാണ് എടുത്ത് പറയേണ്ടത്.
അബ്ദുൾ റഷീദ് കരിയത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
അമ്പലപ്രാവ് എന്റെ കക്കൂസിൽ വന്നിരിക്കുന്നു. ശിവ ശിവാ. കക്കൂസ് പൊളിച്ച് അമ്പലം പണിയാനുള്ള വിധി വരുമോ എന്തോ?.
മേരേ പ്യാരേ ദേശ് വാസിയോം. താഴെ വെളുത്ത നിറത്തിൽ കാണുന്നത് ശിവലിംഗം മറിച്ചിട്ടതല്ല. ഞാനെന്നെത്തന്നെ പ്രതിഷ്ഠിച്ച് എന്നും ധ്യാനിച്ചിരിക്കുന്ന പവിത്രമായ സ്ഥലമാണ്. അക്ബറിന്റെ യോ ടിപ്പുവിന്റെയോ ഭരണ കാലത്ത് നിർമ്മിച്ചതുമല്ല. കക്കൂസ് നിർമ്മിക്കാൻ പെട്രോൾ വില കൂട്ടിയ കാലത്തെ നിർമ്മിതിയാണ്. വല്ലാത്തൊരു വിധി!