തൃശൂര്‍ . ഏത്തായിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ കരിങ്കൊടി കാണിക്കുകയും വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരിറങ്ങി എസ് എഫ് ക്കാരെ പെരുമാറി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വേലായുധന്‍ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കു നേരെ എസ്എഫ്‌ഐ അതിക്രമം ഉണ്ടായത്.
എങ്ങണ്ടിയൂരിലെ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പോകുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പത്തിലധികം പേർ കരിങ്കൊടിയുമായി ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ആക്രമിക്കാനെത്തിയ രണ്ട് വനിതകളുൾപ്പെടെ 14 പേരെ പോലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലരും എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആകെ 57 പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തത്.
അതേസമയം ഒരുവശത്ത് എസ്എഫ്ഐക്കാരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുന്നു. മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുന്നു. ഇതിലും ഭേദം മുഖ്യമന്ത്രി നാടക കമ്പനി തുടങ്ങുന്നതാണ്. താൻ ഒന്നിനോടും ഭയപ്പെടില്ല. പോലീസിനോട് സഹതാപം മാത്രമാ ണുള്ളത്. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.