Connect with us

Hi, what are you looking for?

Crime,

‘കെആർഇഎംഎലിനു ധാതുമണൽ ഖനനത്തിന് അനുമതി നൽകാൻ വ്യവസായ നയം തന്നെ പിണറായി മാറ്റി മറിച്ചു’

തിരുവനന്തപുരം . സിഎംആർഎലിന്റെ സഹോദര കമ്പനിയായ കെആർഇഎംഎലിനു ധാതുമണൽ ഖനനത്തിന് അനുമതി നൽകാൻ വേണ്ടി മാത്രം സംസ്ഥാന വ്യവസായ നയത്തിൽ 2018 ൽ പിണറായി സർക്കാർ വെള്ളം ചേർത്തെന്നു മാത്യു കുഴൽനാടൻ എംഎൽഎ. ആദ്യം ഇംഗ്ലിഷിൽ തയാറാക്കിയ നയത്തിൽ ‘ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തും’ എന്ന് മാത്രം ഉണ്ടായിരുന്ന സർക്കാർ നയം മലയാളത്തിലേക്ക് മാറ്റുമ്പോൾ ഈ വാചകത്തിനൊപ്പം, ‘എന്നാൽ ഇതുസംബന്ധിച്ച് ഇപ്പോൾ നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നതായിരിക്കും’ എന്ന വാചകം koodi ചേർത്ത് മാറ്റി മറിക്കപ്പെട്ടു. സിഎംആർഎലിന്റെ സഹോദര കമ്പനിയായ കെആർഇഎംഎല്ലിനെ സഹായിക്കാ നായിരുന്നു ഇത്.

2018ലെ വ്യവസായ നയം ഇംഗ്ലിഷിൽ ഉള്ളതിലാവട്ടെ സുപ്രീംകോടതി വിധി സംബന്ധിച്ച ഒരു പരാമർശവും ഉണ്ടായിരുന്നില്ല. കെആർഇഎം എലിനു ഖനനാനുമതി നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി 2016 ൽ ശരിവെച്ചിരുന്നുവെങ്കിലും, സർക്കാരിന് ആവശ്യ മെങ്കിൽ, പാട്ടത്തിനു നൽകിയ സ്ഥലം ധാതുനിക്ഷേപത്തെ കരുതി കെആർഇഎംഎലിൽനിന്നു തിരിച്ചെടുക്കാമെന്നും കോടതി പറഞ്ഞിരുന്നതാണ്. 2018ലെ വ്യവസായ നയം മലയാളത്തിലുള്ളതിൽ ‘ഖനനം പൊതുമേഖലയിൽ പരിമിതപ്പെടുത്തുമെങ്കിലും സുപ്രീംകോ ടതി വിധി നടപ്പാക്കുമെന്നു’ പരാമർശം ചേർത്ത് സർക്കാർ കെആർഇ എംഎലിന് അനുകൂലമായ കോടതി വിധിയുടെ മറവിൽ കമ്പനിയെ സഹായിക്കാനായിരുന്നു.ഇക്കാര്യത്തിൽ മൗനം പാലിച്ച വ്യവസായ വകുപ്പ്,

ഖനനാനുമതി നൽകിയ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നു നയത്തിൽ പരാമർശിക്കുന്നത് ദുരുദ്ദേശ്യത്തോടെ ആയിരുന്നു. ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന നയത്തിൽ തന്നെ, സ്വകാര്യ കമ്പനിക്ക് അനുമതി നൽകുമെന്ന പരോക്ഷമായി സൂചിപ്പിച്ചത്തിൽ തന്നെ വൈരുധ്യമാണ് ഉള്ളത്. ഇതെല്ലാം കർത്തായുടെ കമ്പനിയെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.

കെആർഇഎംഎലിന്റെ ഖനനാനുമതിയുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി തന്നെയാണ് റിവ്യൂ ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപന ങ്ങളായ കെഎസ്ഐഡിസി, ഐആർഇഎൽ എന്നിവയ്ക്കൊപ്പം സ്വകാര്യ കമ്പനിയായ കെആർഇഎംഎലിനെ ചേർത്ത് കേന്ദ്ര ചട്ടംമറികടക്കാനാണ് പിണറായി സർക്കാർ ശ്രമം നടത്തിയത്. സർക്കാർ കമ്പനിക്കോ, സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനോ മാത്രമേ തീരപ്രദേശത്തു ഖനനാനുമതി നൽകാൻ പാടുള്ളൂ എന്നാണ് 2019 ലെ കേന്ദ്രത്തിന്റെ നിർദേശം. കെആർഇഎം എലിന്റെ ഓഹരി 25 ശതമാനത്തിൽ താഴെ നിർത്തി, പൊതുമേഖലാ സ്ഥാപനമാക്കാനുള്ള ശ്രമമാണു നടന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...