ന്യൂഡല്‍ഹി . മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, 25 വര്‍ഷം നീണ്ട ലോക്സഭാ രാഷ്ട്രീയ ജീവിതത്തിനു വിടപറയുന്നു. പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്ന് സോണിയ പിന്മാറുന്നില്ല. 77കാരിയായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കും.
രാജസ്ഥാനില്‍ നിന്ന് അവര്‍ ഇതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജനസേവനത്തില്‍ നിന്നുള്ള പൂര്‍ണമായ പിന്മാറ്റമല്ല, മറിച്ച് ഒരു മാറ്റമാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മന്മോഹന് സിംഗിന്റെ സീറ്റില്‍ നിന്നാണ് സോണിയ രാജ്യ സഭയിലേക്ക് മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് സോണിയയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നതും ഉറപ്പാണ്.
മന്മോഹന് സിംഗ് അഞ്ച് ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിരാമമിടുന്നതായ റിപ്പോർട്ടുകൾ വന്നിരുന്നു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നാണ് സോണിയാ ഗാന്ധി ആദ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തുടർന്ന് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും മത്സരിച്ചു. വിജയിച്ചിരുന്നു.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട് എട്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു. 2004ല്‍ സോണിയ കോണ്‍ഗ്രസിന്റെ യുപിയിലെ രണ്ടാമത്തെ ശക്തികേന്ദ്രമായ റായ്ബറേലിയിലേക്ക് മണ്ഡലം മാറി. 1999 മുതല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്ന ശക്തിയായി സോണിയ നിലകൊണ്ടു. പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരെ മുന്‍നിരയില്‍ നിര്‍ത്താന്‍ സോണിയ ശ്രമിച്ചിട്ടുണ്ട്. വനിതാ സംവരണ ബില്ലിലും, പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയപ്പോഴും കേന്ദ്ര സര്‍ക്കാരിനെ അവര്‍ അടുത്ത കാലത്ത് കടന്നാക്രമണം നടത്തി യിരുന്നു.