കോഴിക്കോട് . മന്ത്രി ശശീന്ദ്രന്റെ മയക്ക് വെടി ജീവനെടുക്കുമോ? അതെ മന്ത്രി ശശീന്ദ്രന്റെ വനം വകുപ്പ് മയക്ക് വെടി വെച്ചാൽ പിന്നെ ഏത് വന്യ ജീവി ആണേലും ജീവൻ ഉണ്ടാവില്ല. കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ നിന്നും ചൊവ്വാഴ്ച മയക്കുവെടി വെച്ച് പിടികൂടിയ കടുവയും ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തത്. കടുവയെ കൊണ്ടു വരുന്ന വഴിക്ക് കോഴിക്കോട്ടു വെച്ച് കടുവ ചത്തതെന്നാണ് വനം വകുപ്പ് പറയുന്നത്.
വനം വകുപ്പ് മയക്ക് വെടി വെച്ചതിൽ പിന്നെയുള്ള രണ്ടാമത്തെ സംഭവമാണിത്. മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞിരുന്നു. മാനന്തവാടിയി ല്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ആണ് ചരിഞ്ഞിരുന്നത്. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം ഇനിയും വ്യക്തമായി പുറത്ത് വിട്ടിട്ടില്ല. ആനയുടെ തലയിൽ മയക്ക് വെടി ഇട്ടിരുന്നതായും, ഓവർ ഡോസ് വെടിക്ക് ഉപയോഗിച്ചിരു ന്നതായും ആരോപണം ഉയർന്നിരുന്നു. ബന്ദിപ്പൂരിലെത്തിച്ചശേ ഷമാണ് ആന ചരിഞ്ഞതെന്ന വിശദീകരമാണ് ഇക്കാര്യത്തിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
മയക്ക് വെടി വെടിയിൽ ചത്ത കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കരിക്കും. ഇന്നലെ രാത്രി എട്ടരയോടെയാണ് കണ്ണൂരില്‍ നിന്നും വനംവകുപ്പ് സംഘം കടുവയുമായി തൃശൂരിലേക്ക് തിരിക്കുന്നത്. കടുവയുടെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കാണുന്നത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുക യായിരുന്നു.