ചെന്നൈ . കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മദ്രാസ് അറബിക് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികൾ അടക്കം നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ 21 സ്ഥലങ്ങളിൽ എൻ ഐ എ നടത്തി വന്ന റെയ്ഡിന് പിറകെയായിരുന്നു അറസ്റ്റ്. നാല് പേര്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്നും കോയമ്പ ത്തൂര്‍ സ്‌ഫോടനത്തിനായി മുഖ്യപ്രതി ജമേഷ മുബീന് ഇവര്‍ സഹായങ്ങള്‍ നല്കിയെന്നും എൻ ഐ എ കണ്ടെത്തി.
കോയമ്പത്തൂര്‍, കടലൂര്‍, തിരുച്ചിറപ്പള്ളി, മധുര, ഊട്ടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ രണ്ട് ദിവസങ്ങളായി തെരച്ചില്‍ നടത്തി വരുകയായിരുന്നു. മദ്രാസ് അറബിക് കോളജ്, കോവൈ അറബിക് കോളജ് എന്നിവയുമായി ബന്ധപ്പെട്ട് 11 സ്ഥലങ്ങളിലും എന്‍ഐഎ തെരച്ചില്‍ നടത്തി. മദ്രാസ് അറബിക് കോളജ് അധ്യാപകനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. എന്‍ഐഎ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിരുന്നു.
അറസ്റ്റിലായ മൂന്ന് പേര്‍ മദ്രാസ് അറബിക് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സ്‌ഫോടനത്തിന് സഹായിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചു. ജമീല്‍ ബാഷ ഉമരി, മൗലവി ഹുസൈന്‍ ഫൈസി(മുഹമ്മദ് ഹുസൈന്‍ ഫൈസി), ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആളുകളെ ഐഎസിലേക്ക് സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തി വന്നിരുന്നു. ജമീല്‍ ബാഷ ഉമരി ഖിലാഫത്തിനെ പിന്തുണച്ചിരുന്നതായും എൻ ഐ എ കണ്ടെത്തി.
ആറ് ലാപ്‌ടോപ്പുകള്‍, 34 മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും അന്വേഷണ സംഘം പിടിച്ചെടു ത്തിട്ടുണ്ട്. മതപഠന കേന്ദ്രങ്ങളെ ഇവര്‍ ഐഎസ് റിക്രൂട്ട്‌മെന്റിനായി ഉപയോഗിച്ച് വന്നിരുന്നു. 2020 ദീപാവലിക്ക് തലേന്നാണ് കോയമ്പത്തൂര്‍ ക്ഷേത്ത്രതിന് മുന്നില്‍ കാര്‍ബോംബ് സ്‌ഫോടനം ഉണ്ടാവുന്നത്. സ്‌ഫോടനം നടത്തിയ ജമേഷ മുബീന്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണത്തിനാണ് മുബീന്‍ ലക്ഷ്യമിട്ടതെങ്കിലും അത് പാളി. ഉക്കടം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് ഐഎസ് ബന്ധങ്ങള്‍ പുറത്ത് വന്നു. കേസിൽ മൊത്തം 14 പേർ ഇതിനകം അറസ്റ്റിലായി.