കൽപ്പറ്റ . മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് തളച്ച് മുത്തങ്ങയിലെത്തിക്കാൻ വനം വകുപ്പിനായില്ല. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണെന്ന് വൈഡിട്ടു 4 മണിയോടെ വിലയിരുത്തിയതോടെയാണ് ദൗത്യ സംഘം മടങ്ങുന്നത്.
ദൗത്യം തിങ്കളാഴ്ചയും പുനരാരംഭിക്കും എന്നാണു അറിയിപ്പ്. വനം വകുപ്പ് മയക്കുവെടി വച്ചെങ്കിലും ആനയ്‌ക്ക് കൊണ്ടില്ല. കർണാടക അതിർത്തിയിലെ കൊടുങ്കാടിനുള്ളിലാണ് നിലവിൽ ആനയുള്ളത്. ബാവലി സെക്ഷനിലെ വനമേഖലയിൽ നിന്ന് ആനയുടെ സിഗ്‌നൽ കിട്ടിയിരുന്നു.. പിന്നാലെ സിഗ്നൽ നഷ്ടമാവുകയും ഉണ്ടായി.. ഇതോടെ ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയാണ് ഉണ്ടായത്.
കാട്ടാനയെ പിടികൂടാനുള്ള ശ്രമം പ്രതിസന്ധിലായപ്പോൾ ദൗത്യസംഘത്തെ പ്രദേശവാസികൾ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആർആർടി അംഗങ്ങളെയുമാണ് മണ്ണുണ്ടി കോളനി നിവാസികൾ തടഞ്ഞു വച്ചത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഡിഎഫ്ഒ സ്ഥലത്തെത്തണമെന്നുമാണ് നാട്ടുകാർ ആവശ്യ പെട്ടിരുന്നത്. ദൗത്യം തിങ്കളാഴ്ച തുടങ്ങുമെന്ന് ഉറപ്പുനൽകി ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു.