Connect with us

Hi, what are you looking for?

Kerala

വീണയെയും എക്സാലോജികിനെയും ന്യായീകരിച്ചും വെള്ളപൂശിയും സി പി എം രംഗത്ത്

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനിയെ ന്യായീകരിച്ച് അണികൾക്കിടയിൽ വെള്ള പൂശാനും സിപിഎം രേഖ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി പി എം പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിച്ച് വെള്ള പൂശിയിരിക്കുന്നത്.

കേന്ദ്രസർക്കാർ കേരളത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തുന്ന തായി പറയുന്ന ഭാഗത്താണ് എക്സാലോജിക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെപോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദംപോലും കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെയും, സംസ്ഥാന സർക്കാരിനെയും തേജോവധം ചെയ്യുകയെന്നതു തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി തന്നെ അവർ മുന്നോട്ടുവയ്ക്കുകയാണ്’ എന്നാണ് രേഖയിൽ പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരിയാണെന്നും രേഖയിൽ പറയുന്നു. സർക്കാരിന്റെ വികസനത്തിനു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെയും ഒറ്റ തിരിഞ്ഞു ആക്രമിക്കുകയെന്ന നിലപാട് സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ പേരോ, എക്സാലോജിക്കിനു മാസപ്പടിയായി പണം കൈമാറിയ സിഎംആർഎലിന്റെ പേരോ പരാമര്ശിക്കാത്ത രേഖയിൽ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കുമ്പോൾ, പാർട്ടി രേഖാമൂലം ഇത്തരത്തിൽ വിശദീകരണം നടത്തിയിട്ടില്ല. കേസ് കേസിന്റെ വഴിക്കുപോകു മെന്നായിരുന്നു അപ്പോഴുണ്ടായ സി പി എം വിശദീകരണം. നേതാക്കളുടെ കുടുംബത്തിനുനേരെ ആരോപണങ്ങൾ ഉണ്ടാവുമ്പോൾ ഇത്തരം ഒരു രേഖയിലൂടെ അത് കീഴ്ഘടകങ്ങളിൽ വിശദീകരിക്കാറുമില്ല.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണം തടയുന്നതിനായി വീണയുടെ എക്സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. വീണയുടെ ഹർജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. വീണയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് ഉറപ്പായപ്പോഴാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണം സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു KSIDC കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഹർജി തള്ളുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...