Connect with us

Hi, what are you looking for?

Crime,

വീണ എവിടെ? ക്ലിഫ് ഹൗസിലോ പമ്പയിലോ പാർട്ടി ഫ്‌ളാറ്റിലോ? SFIO വീണയുടെ അടുത്തേക്ക്

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയന്റെ താമസ സ്ഥലം എവിടെ എന്ന് സ്ഥിരീകരിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് നടത്തുന്ന അന്വേഷണ ത്തിനിടെയാണിത്. അന്വേഷണ ത്തിന്റെ ഭാഗമായി നോട്ടീസ് നൽകേണ്ടി വന്നാൽ എവിടെ നൽകണമെന്നതിനാണിതെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി താമസിക്കുന്നത് ക്ലിഫ് ഹൗസ് വളപ്പിൽ തന്നെയാണ് വീണാ വിജയന്റെ ഭർത്താവ് പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് വസതി അനുവദിച്ചിട്ടുള്ളത്. ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയെന്ന വസതിയാണ് റിയാസിനായി നൽകിയിട്ടുള്ളത്. ക്ലിഫ് ഹൗസിലോ പമ്പയിലോ വീണ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. എകെജി സെന്ററിന് മുന്നിൽ പാർട്ടി നേതാക്കൾക്കുള്ള ഫ്‌ളാറ്റിലും പിണറായിക്ക് ഒരു ഫ്ലാറ്റ് ഉണ്ട്. കണ്ണൂരിലെ വീടും ഐബി നിരീക്ഷണത്തിലാണ്. വീണ വിദേശത്തേക്ക് പോയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചെന്നൈയിലും തിരുവനന്തപുരത്തും നിരവധി വിവിഐപികളുമായി പിണറായി കുടുംബത്തിന് സൗഹൃദമുള്ളതാണ്. ഈ വീടുകളും ഐബി നിരീക്ഷണം നടത്തുന്നുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് ഇതുവരെ ശേഖരിച്ച തെളിവുകൾ വിലയിരുത്തി വരുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തി വരുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ല. അതേസമയം, സിഎംആർഎല്ലിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

ലഭ്യമായ വിവരങ്ങൾ വീണാ വിജയന്റെ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിൽ കൂടുതൽ ദുരൂഹത ഉണ്ടാക്കുന്നുണ്ട്. അതിനാൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യതയേറെ. നോട്ടീസ് എവിടെ നൽകണമെന്ന ആശയ കുഴപ്പത്തിന് വൈകിട്ടോടെ തീരുമാനം ഉണ്ടാവും. വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. വീണ ഒളിവിലൊന്നും പോയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

കേന്ദ്ര സർക്കാർ മാസപ്പടി കേസ് അന്വേഷണത്തെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്ത് വരാനുള്ള സാധ്യതയുണ്ട്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്‌ഐഒ ക്ക് ലഭിച്ചിട്ടുള്ളത് പുറത്ത് വിട്ടേക്കും. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധനാക്ക് വിധേയമായിരിക്കുന്നത്.

എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി ട്ടുമുണ്ട്. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തിയേക്കും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും അന്വേഷണ സംഘം തുടർനടപടികാലിലേക്ക് കടക്കും. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...