വാട്ട്സ്ആപ്പ് വിഡിയോ കോളുകൾ വഴി കെണിയൊരുക്കി പണം തട്ടിവന്ന സംഘത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്ത്. വിഡിയോകോളിലൂടെ കെണിയൊരുക്കി പണം തട്ടി വന്ന എട്ടംഗസംഘം പിടിയിലായതോടെ വാട്ട്സ്ആപ്പ് വിഡിയോ കോളുകൾ ഭയപ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നത്. വാട്സാപ്പിലേക്ക് വിഡിയോകോള്‍ ചെയ്താണ് പിടിയിലായ സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്.
വിഡിയോ കോള്‍ എടുത്താൽ ഉടന്‍ ഒരു യുവതി വസ്ത്രങ്ങൾ ഓരോന്നായി ഊരി താഴേക്കിടുന്ന ദൃശ്യമാണ് കാണാനാവുക. അമ്പരന്നു കാൾ കട്ട് ചെയ്യുമ്പോഴേയ്ക്കും ആ കാൾ റെക്കോര്‍ഡ് ചെയ്തിരിക്കും. ഫോൺ കട്ട് ചെയ്ത ഉടനെ തന്നെ ഫോണിന്റെ ഉടമസ്ഥന്റെ വാട്സാപ്പിലേയ്ക്ക് മോർഫ് ചെയ്ത ദൃശ്യങ്ങള്‍ തിരികെ എത്തുകയാണ്. വീഡിയോ കോളിൽ വസ്ത്രമുരിയുന്നതായി കണ്ട യുവതിയുടെ അടുത്ത് ഫോൺ ചെയ്ത ആൾ കെട്ടിപ്പിടിച്ച് ഇരിക്കുന്ന ദൃശ്യമായിരിക്കും പിന്നീട് എത്തുക. തുടർന്നാണ് ഭീഷണി.
അവർ ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ, ഈ ചിത്രങ്ങൾ നിങ്ങളുടെ ഫോണിലുള്ള കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും അയച്ചു കൊടുക്കുമെന്നായിരിക്കും ഭീക്ഷണി. വഴങ്ങാതെ വരുമ്പോൾ പോലീസിന്റെ പേരിലും സിബിഐ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞും ഭീഷണി തുടരും. തട്ടിപ്പിനിരയായ ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് എട്ടംഗസംഘം പിടിയിലായിരിക്കുന്നത്.
ഭീഷണിയിൽ പൊരുതി മുട്ടി പരാതിക്കാരൻ 36 ലക്ഷത്തോളം രൂപയാണ്പലതവണയായി പണം തട്ടിപ്പുസംഘത്തിനു കൈമാറി യതെന്നും പരാതിയിൽ പറയുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ 20 ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ടതോടെയാണ് ഇയാള്‍ വീട്ടുകാരെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കുന്നത്. ഫോണിലേക്ക് കോളുകൾ വന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നിന്നാണ് 8 പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരിൽ നിന്നു തട്ടിപ്പിനുപയോഗിച്ച 19 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നു ഭിവാനി എസ്പി വരുൺ സിംഗ്ല പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി തട്ടിപ്പ് നടത്തുന്ന സംഘം മൂന്ന് കോടിയോളം രൂപ ഇരകളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി ഇതിനകം വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.