കോഴിക്കോട് . രൺജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് കാരന്റെ വധഭീഷണി. പന്തിരിക്കര ചങ്ങരോത്ത് സ്വദേശിയായ മുഹമ്മദ് ഹാദി സംഭവത്തിൽ പോലീസ് പിടിയിലായിട്ടുണ്ട്. ഇയാൾ സജീവ PFI പ്രവർത്തകനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പേരാമ്പ്രയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പറഞ്ഞ ശേഷം മുഹമ്മദ് ഹാദി സമൂഹമാദ്ധ്യമായ ഫേസ്ബുക്കിൽ പോസ്റ്റിടുക യായിരുന്നു. ആലപ്പുഴ സെഷൻസ് ജഡ്ജ് ശ്രീമതി പിജി ശ്രീദേവിയെ വധിക്കണം എന്നായിരുന്നു പ്രതിയുടെ പോസ്റ്റിൽ പറഞ്ഞിരുന്നത്. പെരുവണ്ണാമുഴി പോലീസ് ഇൻസ്‌പെക്ടർ അരുൺ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.
ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ മൂന്ന് പേരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വധഭീഷണി ഉയർന്നതോടെ വി.ജി ശ്രീദേവിക്ക് പോലീസ് സുരക്ഷയൊരുക്കിയിരിക്കുകൈയാളാണ്.