Connect with us

Hi, what are you looking for?

Crime,

AKG സെന്റർ പൂട്ടി കൂലിപ്പടയെ ഇറക്കി ഗോവിന്ദൻ നെഞ്ചു വിരിച്ചു നിൽക്കുന്നു, SFIO തടഞ്ഞാൽ പണി കിട്ടുന്നത് പിണറായിക്ക്

ആ പാവം പെൺകുട്ടി ചെയ്തു വച്ച ചെറിയ ചെറിയ അപരാധങ്ങൾ. പാവം സംരംഭക, എല്ലാവരും കൂടെ അവളെ തകർക്കാൻ നോക്കി. എന്നിട്ടൊടുവിൽ ആ പാവം സംരഭകയുടെ, പാവം പെൺകുട്ടിയുടെ ലീലാവിലാസങ്ങൾ ഇന്ന് സി പി എമ്മിനെ ആകെ വെട്ടിലാക്കിയി രിക്കുകയാണ്. ആ ദുരന്തത്തെ നേരിടാൻ തയ്യാറെടുക്കുകയാണ് ഗോവിന്ദന്റെ നേതൃത്വത്തിൽ. ഈ മഹാമാരിയെ പിടിച്ചു നിർത്തണം എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്‌ഷ്യം.

അതുകൊണ്ട് വീണാ വിജയനെതിരായ അന്വേഷണത്തിന് ഭാഗമായി റെയ്ഡിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഉദ്യോഗസ്ഥർ എകെജി സെന്ററിൽ എത്തിയാൽ സിപിഎം തടയും. രാഷ്ട്രീയ പ്രതികാരം തീർക്കാനാണ് കേന്ദ്ര ഏജൻസിയുടെ ശ്രമം. വീണയുടെ സ്ഥാപനവുമായി പാർട്ടിക്ക് ബന്ധമില്ല. അതുകൊണ്ട് തന്നെ എകെജി സെന്ററിൽ ഒരു പരിശോധനയും അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. കൊച്ചിയിൽ കരിമണൽ കർത്തയുടെ സ്ഥാപനമായ സിഎംആർഎല്ലിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുകയാണ്.

അടുത്തത് തിരുവനന്തപുരത്തെ പരിശോധനയാകുമെന്ന് സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് എകെജി സെന്ററിൽ ആരേയും പരിശോധനയ്ക്ക് അനുവദിക്കില്ലെന്ന സിപിഎം തീരുമാനം ഉണ്ടായിരിക്കുന്നത്. ശക്തമായ പ്രതിരോധം സിഎഫ്‌ഐഒ എത്തിയാൽ തീർക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ അനൗദ്യോഗിക ധാരണയുണ്ടായിട്ടുണ്ട്. വേണ്ടി വന്നാൽ ഉദ്യോഗസ്ഥരെ തടയാൻ കൂലിപ്പടയാളികളെ ഇറക്കാനും തീരുമാനമുണ്ട്. അങ്ങനെയെങ്കിൽ ഗവർണർക്കെതിരെയുള്ള പോരാട്ടം നിർത്തി DYFI – SFI പോരാളികളെ AKG സെന്ററിലേക്ക് ഇറക്കാനും ധാരണയുണ്ട്.

എക്സാലോജിക്കിലേക്ക് മാത്രം അന്വേഷണം ഒതുങ്ങില്ല. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയ വിവിധ പാർട്ടികളുടെ ഉന്നത രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്ഐഒ അന്വേഷണത്തിന്റെ പരിധിയിലേക്കു വരുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിഎംആർഎൽ ഇവർക്കു നൽകിയ പണത്തിന്റെ നികുതി അടച്ച് സെറ്റിൽമെന്റ് ചെയ്തെങ്കിലും, പണം വാങ്ങിയവർ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വരുമെന്നാണ് വിവരം. ഇവരെ എല്ലാം ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനെ സൂചിപ്പിക്കുന്ന പിവിയിലേക്കും അന്വേഷണം എത്തും. ഇതിനൊപ്പം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളേയും ചോദ്യം ചെയ്യും. എന്നാൽ പ്രധാനമായും സിപിഎമ്മിനെയാണ് കേന്ദ്ര ഏജൻസി ഉന്നമിടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. വിശദമായി തന്നെ ഈ വിഷയം നേതാക്കൾ ചർച്ച ചെയ്തു. ഏത് സാഹചര്യത്തേയും നേരിടാനുള്ള മാസ്റ്റർ പ്ലാൻ സിപിഎം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ വിധ പിന്തുണയും നൽകും. കേന്ദ്ര സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാരമാണ് അന്വേഷണത്തിന് പിന്നിലെന്ന വാദം സജീവമാക്കും. ഇതിനൊപ്പമാണ് എകെജി സെന്ററിലേക്ക് കേന്ദ്ര ഏജൻസി എത്തുന്നത് തടയാനുള്ള തീരുമാനവും അനൗദ്യോഗികമായി എടുത്തത്. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിലെ സമർത്ഥനായ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്.

ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എക്സാലോജിക്, സിഎംആർഎൽ, സിഎംആർഎലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്നാണ് സിഎംആർഎൽ രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ അറിയിച്ചിരുന്നത്. എന്നാൽ ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്സാലോജികിന് സിഎംആർഎൽ വൻതുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.

തുടക്കത്തിൽ കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘത്തിന്റെ അന്വേഷണമാണ് നടന്നിരുന്നത്. എന്നാൽ ഇതിന് കമ്പനിയുെട പ്രവർത്തനത്തെ കുറിച്ച് മാത്രമാണ് അന്വേഷിക്കാൻ അധികാരമുള്ളത്. തുടർന്ന് അന്വേഷണം വിപുലമായ അധികാരങ്ങളുള്ള എസ്എഫ്ഐഒയെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമായി. ബിജെപി നേതാവ് ഷോൺ ജോർജ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കു പറ്റില്ലെന്നും പകരം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഈ കേസ് 12ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.

മുഖ്യ മന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിൽ മാത്രമായിരുന്നു എക്‌സാലോജിക്കിലെ ഡയറക്ടർ. ഐടി കമ്പനിയുടെ രജിസ്ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. സിപി എം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടു ത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം. ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു.

ഇതൊക്കെ ലക്‌ഷ്യം വച്ച് തന്നെയാണ് AKG സെന്ററിന്റെ അഡ്രെസ്സ് കൊടുത്തത്. സത്യത്തിൽ മാസപ്പടി, കോഴ വാങ്ങാനുള്ള ഒരു കടലാസ് കമ്പനി ആയിരുന്നു ഇതെന്ന ചർച്ചയും ഇപ്പോൾ ഉയരുന്നുണ്ട്. അതും അണികൾക്കിടയിൽ തന്നെയാണെന്ന് ഓർക്കുകയും വേണം. ഇതിൽ എല്ലാവര്ക്കും തന്നെ അഭിപ്രായഭിന്നതയുണ്ട്.

പിണറായിയെ പേടിച്ച മിണ്ടാതിരുന്നാൽ ഇപ്പോൾ അബദ്ധമായി എന്ന തോന്നലിലാണ് എല്ലാവരും. രാഷ്ട്രീയ അഴിമതി ആരോപണം ഉയരുന്നതിനാൽ മുഖ്യമന്ത്രിയുടെ മകൾ ഡയറക്ടറും, ഭാര്യ നോമിനിയുമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങളെ പൂർണമായും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് എകെജി സെന്റർ വിലാസം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് താമസിക്കാൻ എകെജി സെന്ററിന് തൊട്ടടുത്ത് അപ്പാർട്ട്മെന്റ് ഉണ്ട്. എന്നാൽ ഈ അപ്പാർട്ട്മെന്റിന്റെ വിലാസം നൽകാതെ സിപിഎം ആസ്ഥാനത്തിന്റെ വിലാസം നൽകിയത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം. വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽമാറ്റം. എക്സാലോജിക്കിനെതിരായ നിലവിലെ ആർ ഒ സി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത് ദിവസങ്ങൾക്ക് മുമ്പാണ്. കോർപറേറ്റ് മന്ത്രാലയമാണ് എക്സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. വീണ വിജയന് കൂടുതൽ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക. എക്സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ കെ എസ് ഐ ഡി സിയും ഉൾപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എക്സാലോജിക്ക് – സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...