കാസർകോട് . ഹണിട്രാപ് സംഘത്തിലെ ലുബ്നയുടെ അഴക് കണ്ടു മതി മറന്നു യുവതിയുമായി മംഗളൂരുവിലേക്ക് അടിച്ച് പൊളിക്കാൻ പോയ അൻപത്തൊൻപതുകാരനിൽ നിന്ന് ഹണിട്രാപ് സംഘം അഞ്ച് ലക്ഷം തട്ടിയെടുത്തു. 59 കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം കാസർകോട് അറസ്റ്റിലായിരിക്കുകയാണ്. മാങ്ങാട് സ്വദേശിയായ 59 കാരനെ മംഗളൂരുവിലെ ഹോട്ടൽ മുറിയിലെത്തിച്ച് ലുബ്നയുമായുള്ള നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ ഏഴു പേരെയാണ് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ചു ലക്ഷം രൂപ നൽകിയെന്നും വീണ്ടും ഭീഷണി തുടർന്നപ്പോൾ പൊലീസ് പരാതി നൽകുകയായിരുന്നെന്നും പരാതിക്കാരൻ പറഞ്ഞിട്ടുണ്ട്. ദിൽഷാദ്, സിദ്ദിഖ്, ലുബ്ന, ഫൈസൽ എന്നിവരും പേരു വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലാ യിരിക്കുന്നത്. 59 കാരനുമായി ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച ലുബ്ന ജനുവരി 25ന് ലാപ്ടോപ് വാങ്ങാൻ എന്ന വ്യാജേന ഇയാളെ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്..
തുടർന്ന് ഒരു ഹോട്ടൽ മുറിയിൽ എത്തിച്ച് ലുബ്നയ്ക്കൊപ്പമുള്ള നഗ്നചിത്രങ്ങൾ സംഘത്തിലുള്ളവർ പകർത്തി. ഈ നഗ്നചിത്രങ്ങൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കവരുന്നത്. പടന്നക്കാടുള്ള ഒരു വീട്ടിൽ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി പൊലീസിൽ പരാതി നൽകുമെന്നും ലുബ്ന ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിക്കാരൻ മൊഴി നൽകിയി ട്ടുണ്ട്. ചിത്രങ്ങൾ അടക്കം വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ച് ജീവിതം തകർക്കുമെന്നു പറഞ്ഞായിരുന്നു ഭീക്ഷണിപ്പെടുത്തി യിരുന്നത്. തടങ്കലിൽ പാർപ്പിച്ച് ദേഹോപദ്രവം ഏൽപിച്ചു. തുടർന്ന് 10,000 രൂപ ഗൂഗിൾ പേ വഴിയും 4,90,000 രൂപ പണമായും ആകെ 5,00,000 രൂപ അപഹരിച്ചെന്നും പരാതിക്കാരൻ പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.