തിരുവനന്തപുരം . ശബരിമലയിൽ മണ്ഡല – മകര വിളക്ക് കാലത്ത് അനാവശ്യ നിയന്ത്രങ്ങൾ മൂലം തിരക്കേറി മലചവിട്ടാൻ കഴിയാതെ വഴി മദ്ധ്യേ മാല ഊരി തിരികെ പോയത് കപട ഭക്തരെന്ന് ആരോപിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. നിയമസഭയിൽ എം. വിൻസെ ന്‍റിന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ദേവസ്വം മന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത്. യഥാർഥ ഭക്തർ ആരും ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയോ തേങ്ങ ഉടച്ചോ തിരികെ പോയിട്ടില്ല എന്നാണ് രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത്.
ഇത്തരം വ്യാജ പ്രചാരണം ശബരിമലയെ തകർക്കാൻ നടക്കുന്നുവെന്നും ദേവസ്വം മന്ത്രി പറയുകയുണ്ടായി. സന്നിധാനത്ത് 80,000 ഭക്തർ വന്നാൽ ഒരു പ്രശ്നവുമില്ല. എന്നാൽ, ഒരു ദിവസം 1,25,000 ഭക്തന്മാർ വരികയാണ്. എങ്ങനെ ശ്രമിച്ചാലും 80,000 പേർക്കെ പതിനെട്ടാം പടി കയറാൻ സാധിക്കൂ. അതു കൊണ്ടാണ് തന്ത്രിയുമായി കൂടിയാലോചന നടത്തി ദർശന സമയം നീട്ടിയത്. സന്നിധാനത്ത് കെട്ടുമായി വന്നതിന് ശേഷം തിരികെ പോകുന്ന രണ്ടോ മൂന്നോ പേരെ ഉപയോഗിച്ച് വല്ലാത്ത പ്രചാരണം കൊടുക്കുകയാണ്. പതിനായിരക്കണക്കിന് പേർ വരുന്നിടത്ത് രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്നമ എന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.
ബോധപൂർവമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നത് യാഥാർഥ്യ മാന് – ദേവസ്വം മന്ത്രി പറഞ്ഞു. ഇത്തവണത്തെ ശബരിമല തീർഥാടന കാലം ദുരിതപൂർണമായിരുന്നു എന്നതും നവകേരള സദസിൽ നിന്ന് ദേവസ്വം മന്ത്രിക്ക് നേരിട്ട് വന്ന് ഇടപെടേണ്ടി വന്നുവെന്നതും യാഥാർഥ്യമാണെന്ന് എം. വിൻസെന്‍റ് സഭയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ചരിത്രത്തിൽ ആദ്യമായി ഈ വർഷം ശബരിമലയിൽ പോകാൻ മാലയിട്ടവർ പന്തളം ക്ഷേത്രത്തിൽ വന്ന് മാല ഊരേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
അനാവശ്യ നിയന്ത്രങ്ങൾ സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തി. മകരവിളക്ക് ദിവസവും തലേദിവസവും വെർച്വർ ക്യൂ വഴിയുള്ള ദർശനം പരിമിതപ്പെടുത്തി. അടുത്ത ദിവസം വെർച്വർ ക്യൂ ദർശനം 70,000ഉം 80,000ഉം ആയി മാറി. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ശബരിമലയിൽ ബുദ്ധമുട്ട് ഉണ്ടാക്കിയth – എം. വിൻസെന്‍റ് ചൂണ്ടിക്കാട്ടി.