പട്ന . നിതീഷ് കുമാർ വീണ്ടും എൻ ഡി എ മുന്നണിയിലേക്ക് പോയതോടെ ഇൻഡി മുന്നണിയുടെ പ്രതീക്ഷകൾ തകരുകയാണ്. ഇതിനിടെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും ഒമ്പത് കോൺഗ്രസ് എംഎൽഎമാർ മുങ്ങി എന്ന വാർത്തകളും പുറത്ത് വന്നു. ബിഹാറിലെ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ആണ് ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും മുങ്ങിയിരിക്കുന്നത്.
ആകെയുള്ള 19 കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാ യിരുന്നു ന്യായ് യാത്രാ യോഗത്തിനെത്തിയത്. ബിഹാറിലെ പർണിയയിൽ സംഘടിപ്പിച്ച പാർട്ടി യോഗത്തിലേക്ക് എത്തേണ്ടിയിരുന്ന ഒമ്പത് പേർ എത്തിയില്ല. ഇതോടെ വീണ്ടും ആശങ്കയുടെ മുൾമുനയിലായി കോൺഗ്രസ്. അതേസമയം, ഇതൊന്നും അത്രവലിയ പ്രശ്നമല്ലെന്നും നിയമസഭാകക്ഷി യോഗമല്ലാത്തതിനാൽ എല്ലാ എംഎൽഎമാരും എത്താതിരുന്നതെന്നും കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പ്രതികരിക്കുകയുണ്ടായി. ന്യായ് യാത്രയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുള്ള എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. അതുകൊണ്ട് വരാത്ത എംഎൽഎമാരെക്കുറിച്ച് ആശങ്കയില്ല – ഖാൻ പറഞ്ഞു.
അതേസമയം, ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാജഭവനിലായിരുന്നു ചടങ്ങ്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലെ ത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാർ എൻ ഡി എക്ക് ഗുണം ചെയ്യും. രാജിവച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.