കൊച്ചി . ഇടുക്കിയിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ അനധികൃതമായി ഭൂമി കയ്യേറ്റങ്ങൾ അരങ്ങു തകർക്കുന്നതിനിടെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുകളും ഒന്നിന് പിറകെ ഒന്നായി വരുകയാണ്. ഇപ്പോഴിതാ ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി ഒടുവിൽ ഉത്തരവ് ഇട്ടിരിക്കുന്നത്. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
2022 ൽ ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹർജിയിൽ വാദം കേൾക്കുമ്പോൾ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് 56 ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്താനായത്.
പന്നിയാര്‍ പുഴയോട് ചേര്‍ന്ന് നിരവധി അനധികൃത കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ആണുള്ളത്. ഇതില്‍ റോഡ്, പുഴ, പുറമ്പോക്ക് ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയാണ് കോടതി ഉത്തരവ്. വ്യാപാര സ്ഥാപനങ്ങളും വീടുകളും അടക്കം നിരവധി കെട്ടിടങ്ങള്‍ കോടതി ഉത്തവ് പ്രകാരം ഇവിടെ ഒഴിപ്പിക്കേണ്ടതാണ്. അതെ സമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സി പി എം നേതൃത്വം നൽകുന്ന ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.