തിരുവനന്തപുരം . ഗൗരീ ലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളുടെ ആക്രമണം. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് യഥാർത്ഥത്തിൽ തെരഞ്ഞെടുക്കുന്നത്.
സാമൂഹ്യ നന്മക്കായി മുഖം നോക്കാതെയുള്ള അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മീബായിയുടെ നിലപാടുകള്‍ ആണ് സൈബര്‍ സഖാക്കളെ ഇതിന് പ്രേരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും ഹിന്ദു അനുകൂല നിലപാടുകള്‍ കൂസലില്ലാതെ അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ പിണറായി വിജയന്‍ സര്‍ക്കാരിനെപോലും വിമര്‍ശിക്കാന്‍ മടിക്കാറുമില്ല. ഇതൊക്കെയാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്താൻ കമ്മ്യൂണിസ്റ്റ് സൈബർ ഗുണ്ടകൾ ഇറങ്ങി തിരിക്കാൻ കാരണം.
എന്ത് സംഭാവന നല്‍കിയതിനാണ് ഗൗരിലക്ഷ്മിബായിയ്‌ക്ക് പത്മശ്രീ നല്‍കിയത് എന്നാണ് സൈബര്‍ സഖാക്കള്‍ സൈബറിടങ്ങളിൽ ഉന്നയിക്കുന്ന മുഖ്യമായ ചോദ്യം. ലവ് ജിഹാദ് എന്ന ജാലവിദ്യയിലൂടെ മന്ത്രിസ്ഥാനം ഉണ്ടാക്കാൻ അവർക്ക് അറിയില്ല. ബിരിയാണിച്ചെമ്പില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കാനുള്ള മാസ്മരിക വിദ്യ അവർക്കറിയില്ല. കരിമണലില്‍ നിന്നും മാസപ്പടിയും ലാവ് ലിന്‍ നിന്നും ലൈഫ് മിഷനില്‍ നിന്നും കോടികളും ഉണ്ടാക്കാനുള്ള സമർത്യവും അവർക്കില്ല.
ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്‍കൈ എടുത്തവരെ നവോത്ഥാന കേരളം ബോധപൂര്‍വ്വം മറന്നുവെന്ന് ഗൗരിലക്ഷ്മീബായി ഈയിടെ പ്രസംഗിച്ചിരുന്നതാണോ? കമ്മ്യൂണിസ്റ്റുകാർക്ക് ഒന്നിനും അവർ യോഗ്യയല്ലെന്നു പറയാൻ കാരണമായത്.? ‘ക്ഷേത്രപ്രവേശന വിളംബര പ്രഖ്യാപനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന രാജവംശങ്ങളും നടത്തിയിരുന്നു. ജയംസിംഹ ദേവന്റെ ഭരണകാലത്ത് കിണറുകളും കുളങ്ങളും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. തടസ്സപ്പെടുത്തുന്നവരെ ശിക്ഷിക്കാനും രാജാവ് ഉത്തരവ് നല്‍കി.
യുനസ്‌കോയുടെ പത്തൊമ്പത് ലോക പൈതൃക കലകളില്‍ കൂടിയാട്ടം സ്ഥാനം പിടിച്ചു. കൂടിയാട്ടം കലയായി കൊണ്ടുവന്നത് ഒമ്പതാം നൂറ്റാണ്ടിലെ കുലശേഖരപെരുമാളായിരുന്നു. പെരുമാള്‍ ജാതി നോക്കാതെ നങ്യാര്‍വംശത്തില്‍പ്പെട്ട സ്ത്രീയെ ആയിരുന്നു വിവാഹം കഴിച്ചത്. അതിലൂടെ കൂടിയാട്ടത്തെ കലയെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുകകൂടിയായിരുന്നു. ഇത്തരത്തിലുള്ള വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്ര സംഭവങ്ങള്‍ക്കല്ലാം പിന്നീട് അവകാശികള്‍ വേറെ വന്നു’ എന്നായിരുന്നു ഗൗരിലക്ഷ്മീബായിയുടെ സത്യം വിളിച്ചു പറഞ്ഞ ഒരു വിവാദ പ്രസംഗം. സത്യത്തിൽ ഇത് കമ്മികള്‍ക്ക് പിടിച്ചില്ല.